2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

നനഞ്ഞ ഇന്ധനം



Blog Post No: 424 - 

നനഞ്ഞ ഇന്ധനം


ശരിയാകില്ല നമ്മൾതൻ ചിന്തകളൊക്കവേ
ശോകമുള്ളോരു ചിത്തം നമുക്കുണ്ടെന്നാൽ;

നനഞ്ഞുകുതിർന്നുള്ള ഇന്ധനം കത്തിച്ചാ-
ലതു കത്തുകില്ലയെന്ന വാസ്തവമനുഭവം.

നനവുമാറ്റിയുണങ്ങിയയിന്ധനം നല്ലപോൽ
കത്തുന്ന കാഴ്ചയും നമുക്കനുമനുഭവം! 

ദുഃഖമുള്ളോരവസ്ഥ നാം മാറ്റുമ്പോൾ

ചിന്തകളൊക്കവേ നേരെയാകും ദൃഢം. 

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

രോഗികൾ, ചിലർ, വിരോധികൾ!


Blog post no: 423 -

രോഗികൾ, ചിലർ, വിരോധികൾ!


1   1. രോഗികൾ?

അധികമായ്രോഗങ്ങൾ മാനുഷർക്ക്
ആഹാരം ശരിയാകാത്തതിനാലത്രേ;

അതുപോൽ, വിചാരങ്ങൾ, വികാരങ്ങൾ
അസ്ഥാനത്തു,മനാവശ്യവുമാവുമ്പോഴും!

ചിന്തിക്കേണ,മുദരം ശുദ്ധമാക്കാൻ,
ചിന്തിക്കേണം മസ്തിഷ്കം ശുദ്ധമാക്കാൻ!

രോഗപ്രതിരോധശക്തിയങ്ങനെയങ്ങനെ
രോഗികളാകാതിരിക്കാൻ സഹായകം!


2.    ചിലർ…

ശരിയും തെറ്റും,

സുഖവും ദു:ഖവും,

സ്നേഹവും വെറുപ്പും,

നന്മയും തിന്മയും,

നീതിയും അനീതിയും,

ദൈവവും പിശാചും,

എല്ലാം എല്ലാം മനസ്സിൽ

നിറഞ്ഞ മനുഷ്യരിൽ ചിലർ

ജീവിച്ചു മരിക്കുന്നു;

ചിലരോ മരിച്ചു ജീവിക്കുന്നു -

ചിലർ അങ്ങനെ....

ചിലർ ഇങ്ങനെ.... 




3.    വിരോധികൾ!

ചിലർക്ക് ചിലതിനോടെന്നും വിരോധമുണ്ടാം,

ചിലർക്ക് ചിലരോടുതന്നെയാകും വിരോധം!

ആദ്യം ചൊന്നത് മാനസികവുമാകാ,മെന്നാൽ

പിന്നെച്ചൊന്നതതുമാത്രംതന്നെയെന്നതാണ് സത്യം.

ഒരാൾക്കൊരാളോട് വിരോധമെന്നാൽ, നിശ്ചയം,

ആ വിരോധികളെല്ലാമലങ്കോലമയമാക്കുമെന്ന്!

''അലസൻ, ലോഭി ഇമ്മട്ടിലാരുമുണ്ടാക വയ്യമേ''-

ലെന്നു പണ്ടൊരു കവി പാടിയതോർക്കുന്നു ഞാൻ;

അതൊടോപ്പമിതുംകൂടി തുടർന്നു ചൊല്ലട്ടെ,

നിസ്സംശയം, ''വിരോധികളാരുമുണ്ടാക വയ്യമേൽ''.


2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

വെറുപ്പിക്കുന്നുവോ?*


Blog post no: 422 -

വെറുപ്പിക്കുന്നുവോ?*


വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വേളിപ്പെണ്ണിൻ സൌന്ദര്യമുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെണ്ണക്കൽപ്രതിമ പോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെണ്മണിക്കവിത പോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെള്ളിത്തിരയിലെ നായികപോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വേനലിലെ കുളിർമഴപോലുള്ള നിന്നെ?
                                - =o0o=-


*പണ്ടെപ്പോഴോ കുത്തിക്കുറിച്ച ഒരു കൊച്ചു പ്രണയകാവ്യം പൊടിതട്ടി എടുത്തത്.

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

മൂന്നു കവിതകൾ


Blog Post no: 421 -

മൂന്നു കവിതകൾ


പൂക്കളും പുഞ്ചിരിയും

പൂക്കൾ പ്രകൃതിക്കെങ്കിൽ  
പുഞ്ചിരി പ്രകൃതത്തിനായൊരു  
പുണ്യമാം വരദാനമത്രേ!
പുഷ്പത്തിൻ മനോഹാരിത
പ്രകൃതിക്ക് മുതൽക്കൂട്ടെങ്കിലോ,
പുഞ്ചിരിതൻ മനോഹാരിത
പ്രകൃതത്തിനും തഥൈവ!
പുഞ്ചിരിച്ച്, പ്രകൃതം നമ്മൾ
പ്രകാശമയമാക്കേണ,മങ്ങനെ
പുഷ്പസമാനമാകണം.  


ക്ഷമ

ആശിക്കുന്നു മനുഷ്യർ പലതിനു,മത്
കൈവന്നില്ലയെങ്കിലോ നിരാശയാണവർക്ക്;
പ്രതീക്ഷിക്കുന്നു കാര്യമായ് മാനുഷ-
രതുപോൽ ഭവിക്കാഞ്ഞാലും തഥൈവ.
ആശ, പ്രതീക്ഷ എല്ലാമേയൊരു
പരിധിക്കപ്പുറമായെന്നാലോ
കഠിനമാം നിരാശതാനതിൻ ഫലം.
നിരാശ പിന്നെ കോപമായ്മാറാ,മാ
കോപത്തിലോ പലതും ദഹിച്ചെന്നും വരും!
ശാന്തമായൊരു മനസ്സാണ്, പിന്നെ
ക്ഷമയുള്ളോരു  മനസ്സാണ് മാനുഷർ

വിവേകപൂർവ്വം കാട്ടേണ്ടതെന്നു ദൃഢം


പ്രണയിക്കുന്നു ഞാൻ....

പ്രണയിക്കുന്നു ഞാനെൻ ജോലിയെ,
പ്രണയിക്കുന്നു ഞാൻ പ്രകൃതിയെ,
പ്രണയിക്കുന്നു ഞാൻ കലകളെ,
പ്രണയിക്കുന്നു ഞാൻ വായനയെ,
പ്രണയിക്കുന്നു ഞാൻ എഴുത്തിനെ,
പ്രണയിക്കുന്നു ഞാൻ നന്മയെ,
പ്രണയിക്കുന്നു ഞാൻ, മനുഷ്യത്വത്തെ,

പ്രണയിക്കുന്നു ഞാനെൻ ജീവിതത്തെ!  

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പാവം അവൻ


Blog Post 420 -

പാവം അവൻ

അവൻ പീലിനിവർത്തി ആടി.

മാറി മാറി ചുവടുകൾ വെച്ചു.

ആടി ആടി തളർന്നു.

പീലികൾ കൊഴിഞ്ഞു. 

കാലുകൾ തളർന്നു. 

എന്നിട്ടും.... 

അവളുടെ മുഖത്ത്

സന്തോഷം നഹി. 

പാവം അവൻ -

ആണായാലുള്ള വിധി!

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

കടം, കടം & വക്ത്രം.

Blog Post No: 419 -


കടം, കടം!   

യുവജനങ്ങളെ വഴിതെറ്റിച്ചുവോ സോക്രെട്ടീസ്?
ഇല്ലെന്നെല്ലാർക്കുമറിയാമന്നുമിന്നുമെന്നും!
എങ്കിലുമാപ്പാവത്തിനെ വിഷപാനം ചെയ്യിച്ചു അവർ;
മരണത്തിൻമുമ്പേയാ ചിന്തകൻ ചൊല്ലിയത്രെ,
''ശിഷ്യരേ, ഒരു കോഴി കടമുണ്ടല്ലോ ഞാനൊരാൾക്ക്,
നിങ്ങളതു കൊടുത്തെൻ കടം വീട്ടുമല്ലോ?''
കടങ്ങൾ വാങ്ങിക്കൂട്ടുന്നു ഇന്നീ മന്നിതിൽ മാനുഷർ,
കടമെന്ന ശാപം മരണശേഷവും മനുജരെ
പിന്തുടരുന്നൂ, ആത്മാവ് ഗതികിട്ടാതലയുന്നൂ! 



വക്ത്രം!

വെട്ടത്തിൽ, മർത്യാ, നിൻവക്ത്രത്തിൻ നിഴലൊട്ടുമേ വ്യക്തമല്ല,
വെള്ളത്തിലും  വക്ത്രത്തിൻ പ്രതിച്ശായ വ്യക്തമല്ലാ ശരിക്കും,

ദർപ്പണത്തിൽ നിന്മുഖം നല്ലപോൽ വ്യക്തമാണ്, പക്ഷെ....
ദുഷ്ടത കലർന്ന നിന്മനസ്സിൻ ചിത്രം വക്ത്രത്തിലില്ലതന്നെ.  

''മുഖം മനസ്സിന്റെ കണ്ണാടി''യെന്നാരോ ചൊന്നെന്നിരിക്കിലും

മുഖ്യമായതെല്ലാമെന്നും കണ്ടെന്നിരിക്കില്ലയെന്നതാണ് സത്യം.