2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 44



കുഞ്ഞുകവിതകൾ - 44


Blog Post No: 274


വവ്വാലുകൾ

പക്ഷികളവയുടെ യോഗത്തിൽ ചേർത്തില്ല വവ്വാലിനെ
മൃഗങ്ങളുടേതുപോലത്തെ വായയവക്കുണ്ടുപോൽ!
മൃഗങ്ങളുമവയുടെ യോഗത്തിൽ ചേർത്തില്ല വവ്വാലിനെ
പക്ഷികളെപ്പോലെയവ പറക്കുന്നത് കാരണം.
പക്ഷിമൃഗാദികളാദ്യമായൊരു സംയുക്ത യോഗം കൂടി
വവ്വാലുകളവിടെക്കേറിയവയുടെ സ്ഥാനമുറപ്പിച്ചു.  


മലക്കം മറിച്ചിൽ

മലക്കം മറിച്ചിലെന്നൊരു വാക്ക് കേട്ടു ഞാൻ
മലയാളികളാരൊക്കെയോ സംസാരിക്കുന്ന വേളയിൽ
മലക്കം മറിച്ചിലിൽ ബിരുദമെടുത്തവരാണവർ
മലക്കം മറിച്ചിൽ ചിലരുടെ കൂടെപ്പിറപ്പും  


കണ്ണ്   

കണ്ണിൽ നോക്കിയ കള്ളപ്പൂവാലനവളെ
കണ്ണിൽത്തന്നെ നോക്കി കരളേയെന്നു വിളിച്ചു
കണ്ണിൽനിന്നു കണ്ണെടുക്കാതായപ്പോൾ
കണ്ണിന്റെയുടമ കയ്യോങ്ങിയൊന്നു കൊടുത്തു!


പശുക്കിടാവ്‌

പശുക്കിടാവ്‌  തള്ളപ്പശുവിന്റെ  പാൽ കുടിക്കുന്നു
വീട്ടമ്മ കുട്ടിയെ മാറ്റുന്നു പാൽ കറന്നെടുക്കാൻ
കറന്ന പാൽ കാച്ചി കൊച്ചുമോന് കൊടുക്കണം
തൈരും മോരുമുണ്ടാക്കണമൂണിന്നെടുക്കാൻ
വെണ്ണയും തൈരുമൊക്കെ കരുതിവെക്കണം
പോ കിടാവേ, നിനക്കിതു വല്ലതുമറിയണോ?


സുഗന്ധവിരോധി

തരുണീമണിയവൾ കടന്നുവന്നപ്പോൾ
മുല്ലപ്പൂമണമുതിരുന്നൂ തലയിൽനിന്നും
പനിനീർമണമാണ്  ദേഹത്തുനിന്നും
ചന്ദനമണമാടകളിൽനിന്നുതിർന്നൂ
സുഗന്ധവിരോധിയാമൊരു പൂരുഷനുണ്ടവിടെ
മഹിളാമണി വന്നതുമാ പാവത്തിൻ ബോധംമറഞ്ഞുപോയ്‌!

6 അഭിപ്രായങ്ങൾ:

.