2013, നവംബർ 23, ശനിയാഴ്‌ച

വേദന, വേദന......

Blog post No: 140
വേദന, വേദന......

(ചിന്തകൾ)




ശരീരം വേദനിക്കുന്നവരുണ്ട്;

മനസ്സ് വേദനിക്കുന്നവരുണ്ട്;

ഇത് രണ്ടും വേദനിക്കുന്നവരുമുണ്ട്;

വേദനശരീരത്തിൽനിന്ന് മനസ്സിലേക്കും

മറിച്ചും വ്യാപിക്കുന്നു.


ശരീര വേദനക്ക്

വേദനാസംഹാരികൾ ഉപകരിച്ചേക്കാം

എന്നാൽകാരണം മനസ്സിലാക്കി

ചികിത്സ നേടുമ്പോൾ മാത്രം മാറുന്നു!


മനോവേദന സ്വന്തം തെറ്റുകൊണ്ടും

അല്ലാതെയും വരുന്നു.

സ്വന്തം തെറ്റ് തിരുത്തുക,

അല്ലാത്തവ മനസ്സിലാക്കി മുന്നോട്ടു പോവുക.


വിധിക്കപ്പെട്ട വേദന

അനുഭവിക്കാതെ നിവര്ത്തിയില്ല

എന്നാൽ, ''താൻ പാതിദൈവം പാതി'';

തന്റെ ഭാഗം ശ്രദ്ധിച്ചു ശരിയാക്കുക.


അന്യരുടെ വേദന മനസ്സിലാക്കുക;

കാരണം വേദന നാളെ നമുക്കാവാം.

മനസ്സാവാചാകർമ്മണാ

ആരെയും വേദനിപ്പിക്കരുത് -

ഇത് പ്രകൃതി നിയമം/ഈശ്വരേശ്ച!


പ്രകൃതി നിയമം/ഈശ്വരേശ്ച തെറ്റിക്കുമ്പോൾ

വേദനയും ദു:ഖവും അനുഭവിക്കും,

നിഷ്കളങ്കരായ സ്വന്തം തലമുറയെയും

അനുഭവിപ്പിക്കും - തീരാദു:ഖത്തിലാഴ്ത്തും.


തെറ്റ് ചെയ്യാത്ത താൻ അനുഭവിക്കുന്നു

അല്ലാത്തവർ സുഖിക്കുന്നു 

ഇത് ആലോചിച്ചു നാം ദു:ഖിക്കേണ്ടതില്ല

അതിനു ആന്തരികമായ, നമുക്ക് 

മനസ്സിലാകാത്ത കാരങ്ങൾ ഉണ്ടെന്നും അവർ 

അനുഭവിക്കുമെന്നും മനസ്സിലാക്കുക.


മറ്റുള്ളവരുടെ വേദന അവഗണിക്കുന്ന ആൾ,

അതേ സമയം അമ്പലത്തിലും, പള്ളിയിലുമൊക്കെ 

പോകുന്ന ആൾ അവിടെയുള്ള, തന്നിലുള്ള

വേദനിക്കുന്ന ആളുടെ ഉള്ളിലുള്ള, സർവവ്യാപിയായ  

ദൈവത്തെ അവഗണിക്കുന്നു - അവഹേളിക്കുന്നു 

2013, നവംബർ 20, ബുധനാഴ്‌ച

ചതിക്കുഴി


Blogpost No: 139 - 

ചതിക്കുഴി

(കവിത)


മുഖപുസ്തകം തുറന്നപ്പോളവൻ  

കാണുന്നു സന്ദേശമുറിയിലായി 

മദാലസയായൊരു മഹിളാമണി  

സല്ലാപത്തിനായ് ക്ഷണിക്കുന്നു!

ഭയമാണവന്നീ  ജീവിതത്തിൽ

'''' വെച്ചുള്ള മൂന്നു വാക്കുകൾ

അതെന്തെന്നു കേൾക്കാണോ കൂട്ടരേ,

പാമ്പിനെ, പട്ടിയെ, പിന്നെ പെണ്ണിനെ!

നിമിഷങ്ങള്ക്കകമതാ വന്നു,

സന്ദേശം ''സ്പാമാ''ണെന്നു-

മതു നീക്കം ചെയ്തുവെന്നും!

അങ്ങനെ ചെയ്യുന്നതിൻ മുമ്പേതന്നെ 

''സിസ്ററ''മങ്ങനെ ചെയ്തപ്പോൾ

ആശ്വാസത്തോടവൻ മൊഴിഞ്ഞു -

ഹോ, വന്നിരിക്കുന്നൂ മഹിളാമണി,


ചതിക്കുഴിയിൽ ചാടിക്കാനായ്.


2013, നവംബർ 19, ചൊവ്വാഴ്ച

ധന്യമായ ജീവിതം


Blog post No: 138 -

ബാലസാഹിത്യം

ധന്യമായ ജീവിതം

(ഗദ്യകവിത)


എല്ലാ ശരികൾക്കുമായി

നന്മയെന്ന വാക്കെടുക്കൂ,

എല്ലാ തെറ്റുകൾക്കുമായി

തിന്മയെന്നതും.



നന്മ

തിന്മയായി

പലപ്പോഴും

തെറ്റിദ്ധരിക്കപ്പെടുന്നു.



തെറ്റിദ്ധാരണ

നീങ്ങേണമെങ്കിൽ

മനസ്സിലാക്കാനുള്ള

ക്ഷമയാണാവശ്യം.


ക്ഷമയോ

എല്ലാവർക്കുമില്ലാത്തപ്പോൾ,

ചിലരെങ്കിലുമതിൽ

അനുഗ്രഹീതർ.


ചിലരനുഗ്രഹീതരായ് ജനിക്കുന്നു,

ചിലരിലനുഗ്രഹം ചൊരിയപ്പെടുന്നു;

ഇങ്ങനെയനുഗ്രഹീതരായവർ

ജീവിതമെന്തെന്നു പഠിച്ചവർ.



ജീവിതമെന്തെന്നു പഠിച്ചവർക്കോ

ജീവിതവിജയം സുനിശ്ചിതം.

ജീവിതവിജയമെന്നാൽ

ധന്യമായ ജീവിതം!



ധന്യമായ ജീവിതം

സുഖകരമാകണമെന്നില്ല;

ആ ജീവിതം മറ്റുള്ളവർക്കായി

സമർപ്പിക്കപ്പെട്ടതത്രേ!  

2013, നവംബർ 16, ശനിയാഴ്‌ച

മാങ്ങാത്തൊലി

Blog Post No: 137 -
മാങ്ങാത്തൊലി

(മിനിക്കഥ)


അവൻ അവൻറെ സ്നേഹം എന്നും ഹൃദയത്തിൽ  കൊണ്ടുനടന്നു.  അവൾക്കു അവനോടും അതുപോലുള്ള സ്നേഹം ഉണ്ടെന്നറിയാം.  എന്നാൽ, വിവാഹത്തിന് മുമ്പുള്ള സമ്പർക്കം അവൻ മാന്യനായതുകൊണ്ട് ആകുന്നതും കുറച്ചു.  

അവൻ ഒരിക്കൽ വിളിച്ചപ്പോൾ, മറുഭാഗത്തുനിന്നു മറുപടി കിട്ടി:  ഇവിടെ എനിക്ക് ദേഹത്തിനു തീരെ സുഖമില്ല.  അപ്പോഴാണ്‌ ഒരു പ്രണയം -   മാങ്ങാത്തൊലി.  

ഗുണപാഠം: സുഖമില്ലാതെ, മൂഡില്ലാതെ ഇരിക്കുന്ന അവസരങ്ങളിൽ, പ്രണയം വെറും മാങ്ങാത്തൊലി! 

2013, നവംബർ 13, ബുധനാഴ്‌ച

ചെമ്പരത്തിയുടെ മനോഗതം


Blog Post No: 136 -
ചെമ്പരത്തിയുടെ മനോഗതം

(ഒരു കുഞ്ഞുകവിത)







പാടിപ്പുകഴ്ത്തുന്നുയെൻ ലാവണ്യത്തെ-

യെന്നാൽ, മൊഴിയുന്നു, ''ചെമ്പരത്തി

ചെവിയിൽ വെച്ചവൻ ഭ്രാന്ത''നെന്ന്!

ചങ്കു പറിച്ചു കാണിക്കുന്നയാളോടത്

ചെമ്പരത്തിയെന്ന് പരിഹസിക്കുന്നു നീ!

ഓന്തുപോൽ നിറം മാറുന്ന മന്നവാ,

നിനക്കൊക്കെയാണ് ശുദ്ധഭ്രാന്തെ-


ന്നു ചൊല്ലട്ടെ ഞാൻ നിസ്സംശയം! 


Courtesy (Photo):

2013, നവംബർ 11, തിങ്കളാഴ്‌ച

പ്രകൃതി – ശ്രദ്ധയും ശുശ്രൂഷയും (ആരോഗ്യം)


Blog Post No:135 - 
പ്രകൃതി – ശ്രദ്ധയും ശുശ്രൂഷയും  (ആരോഗ്യം) 

- ഡോ. പി. മാലങ്കോട്


പ്രകൃതി – എന്തൊരു മനോഹരമായ വാക്ക്, എന്തൊരു മനോഹരമായ കാഴ്ച! വരൂ, പ്രിയരേ. ഞാൻ നിങ്ങളെ ക്ഷണിക്കുന്നു – ഒരൽപ്പനേരം ചിലവഴിക്കാൻ. എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്. അപ്പോൾ……. നമുക്ക് മുന്നോട്ടു പോകാം, അല്ലെ?

പറയൂ, പ്രകൃതിഭംഗി ഇഷ്ടപ്പെടാത്തവർ ആരെങ്കിലുമുണ്ടോ? വാസ്തവത്തിൽ, പ്രകൃതിയെ വര്ണ്ണിക്കാൻ വാക്കുകൾ പോരാ. പ്രകൃതിയും ഈശ്വരനും ഞാനും…… നമ്മുടെ പ്രിയപ്പെട്ട കവി പാടി. നിങ്ങള്ക്ക് ഒരു കവിമനസ്സ് / ആസ്വദിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ, തുറന്ന മനസ്സോടെ നിങ്ങൾ മനോഹരമായി പാടും. ഭക്തജനങ്ങൾ പാടുന്നു – ഈശ്വരന്റെ മഹിമയെപ്പറ്റി. കവി പാടുന്നു – പ്രകൃതിയുടെ ഭംഗിയെപ്പറ്റി. പ്രകൃതി ഈശ്വരാംശം ആണ്. നമുക്ക് ഇത് മനസ്സിലാക്കി മുന്നോട്ടുപോയാൽ ശാരീരികമായും മാനസികമായും ഒരു ഉണർവ്വ്  ഉറപ്പ്.

അതെ, നമ്മൾ പ്രകൃതിയുമായും, ദൈവവുമായും ബന്ധപ്പെട്ടിരിക്കുന്നു – വല്ലാതെ, വല്ലാതെ. നമ്മൾ മാത്രമോ, ഈ പ്രപഞ്ചത്തിലെ സർവചരാചരങ്ങളും! ഇത് തരക്കമറ്റ സംഗതിയാണ്. ദൈവത്തിന്റെ അംശമാണ് പ്രകൃതി, അല്ലെങ്കിൽ ദൈവം തന്നെയാണ് പ്രകൃതി. നമ്മൾ? ആ ശക്തിയുടെ സൃഷ്ടിയും. പ്രകൃതി നമ്മളെ കാത്തു രക്ഷിക്കുന്നു. എങ്ങിനെ? ഈ പഞ്ചഭൂതങ്ങൾ വഴി – ഭൂമി, വെള്ളം, അഗ്നി, വായു, ആകാശം.പ്രകൃതിയെ നമുക്ക് പ്രകൃതി മാതാവ് എന്ന് വിളിക്കാം. നമുക്ക് ഈ മാതാവിനെ അനുസരിക്കേണ്ടതായുണ്ട്. സ്വന്തം മാതാവിനെ എന്നപോലെ. നിയമങ്ങൾ പാലിക്കേണ്ടതായുണ്ട്. അല്ല, അനുസരിക്കുന്നില്ല എങ്കിലോ? സ്വാഭാവികമായും ആ അമ്മയുടെ അനുഗ്രഹം നമുക്ക് ഉണ്ടാവില്ല എന്ന് ഉറപ്പ്. അപ്പോൾ, ഞാൻ എന്താണ് പറഞ്ഞുവരുന്നത് എന്ന് വെച്ചാൽ – നിങ്ങളൾക്ക് ഈ അമ്മയുമായി ഒരു അകല്ച്ച ഇപ്പോൾ തോന്നുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ടതില്ല. ശ്രദ്ധിച്ചു മനസ്സിലാക്കുക – എല്ലാം ശരിയാകും. ”വൈകിയാലും വേണ്ടില്ല, എന്നാൽ ചെയ്യാതിരിക്കരുത്” എന്ന പറച്ചിൽ ഓര്ക്കുക. ഓർത്താൽ മാത്രം പോരാ. ഇല്ലെങ്കിൽ? ഈ കച്ചവട – കപട യുഗത്തിന്റെ ബലിയാടുകൾ ആയി മാറും!

നിർഭാഗ്യവശാൽ, ചില ആളുകൾ (അവരെപ്പറ്റി അടുത്ത ബന്ധുക്കളും) അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട് – ഷുഗർ ഉണ്ട്! പ്രഷർ ഉണ്ട്! ഇതൊക്കെ ഒരു സ്റ്റാറ്റസ് സിംബൽ ആണെന്ന മട്ടിലാണ്. ഇങ്ങിനെ മറ്റുള്ളവരുടെ മുമ്പിൽ ”മേനി” ചമഞ്ഞു നടക്കുന്ന, വിലപിടിപ്പുള്ള മരുന്നുകളാണ് തങ്ങൾ കഴിക്കുന്നത് എന്ന് പറയാൻ ആഗ്രഹിക്കുന്ന അത്തരം സുഹൃത്തുക്കള്ക്ക് ഈ പറയുന്നതൊന്നും ദഹിക്കില്ല. നാം അറിഞ്ഞോ അറിയാതെയോ പ്രകൃതിനിയമങ്ങൾ തെറ്റിക്കുമ്പോൾ, നമ്മുടെ ”തുലനാവസ്ഥ” തെറ്റുന്നു. തുലനം തെറ്റുന്ന ഈ അവസ്ഥയാണ് രോഗം! നമ്മുടെ ശരീരം വേണ്ടതിനെ സ്വീകരിച്ചു വേണ്ടാതതിനെ പുറംതള്ളുന്നു. പ്രകൃതിയിൽ നിന്ന് വ്യതിചലിക്കാതെ, പ്രകൃത്യാലുള്ള രീതികളും മരുന്നുകളുമാണ് ഇവിടെ ആവശ്യം. അഥവാ, ആധുനികരീതിയിലുള്ള മരുന്നുകൾ ഉപയോഗിക്കെണ്ടിവന്നാൽത്തന്നെ, അതിനു പാലിക്കേണ്ട രീതികൾ മറക്കാതിരിക്കുകയും, പ്രകൃതിയെ കൂട്ടുപിടിക്കുകയും ചെയ്യുക. സാധാരണനിലക്ക് പ്രകൃതി നമുക്ക് എല്ലാം ഒരുക്കിത്തരുന്നുണ്ട്!

ഈ രീതിയിൽ നാം മുന്നോട്ടുപോകുമ്പോൾ മനസ്സിലാക്കുക – ഇത് തികച്ചും ലളിതവും ചെലവ് കുറഞ്ഞതും, അതിൽ മീതെയായി, പാർശ്വഫലങ്ങൾ ഇല്ലാത്തതും ആണെന്ന്. ഇതിനായി വേണ്ടിവന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ചികിത്സകനെ കണ്ടു ഉപദേശം തേടുക. അതോടൊപ്പം ആധുനിക വൈദ്യശാസ്ത്രത്തെ നാം കുട്ടപ്പെടുത്തെണ്ടതും ഇല്ല – പ്രത്യേകിച്ച് അപകട ഘട്ടങ്ങളിലും ജീവന്മരണ ഘട്ടങ്ങളിലും എന്ന് മാത്രമല്ല, പലപ്പോഴും ശരിയായ ഒരു രോഗ നിര്ണ്ണയത്തിനും ആധുനിക വൈദ്യോപകരണങ്ങളും, മരുന്നുകളും വേണ്ടിവരും എന്നത് മറക്കരുത്.

വേറെയും ഒരുപാട് കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു പറയാനുണ്ടെങ്കിലും വിസ്തരഭയത്താൽ അതിനു മുതിരുന്നില്ല. എന്നാൽ ചില നിർവചനങ്ങ ൾ കൂടി ഇവിടെ ഇട്ടുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കട്ടെ.

പ്രകൃതി –

പ്രകൃതിയെക്കുറിച്ചു വര്ണ്ണിനക്കാത്ത കവികളില്ല, പാടാത്ത ഗായകരില്ല,വരക്കാത്ത ചിത്രകാരില്ല… കാരണം? പ്രകൃതി അത്രയ്ക്ക് മനോഹരിയാണ് -അതൊരു പ്രപഞ്ച സത്യമാണ്. അഥവാ, എത്ര വര്ണ്ണി ച്ചാലും, എത്ര പാടിയാലും, എത്ര വരച്ചാലും അതൊന്നും അധികമേയല്ല! ചുരുക്കത്തില്, പ്രകൃതിയുടെ നിർവചനം അതിനെല്ലാം എത്രയോ അതീതം!

മനുഷ്യൻ -

എല്ലാ ജീവജാലങ്ങള്ക്കും ജീവനുണ്ട്, ശരീരമുണ്ട്, മനസ്സുണ്ട്, എന്നാല്… മനുഷ്യൻ, മനുഷ്യമനസ്സ് – അതും തികച്ചും നിർവചനാതീതം!

മനുഷ്യപ്രകൃതം –

പ്രകൃത്യാലുള്ള മനുഷ്യന്റെ ശാരീരികവും മാനസികവുo ആയ, പ്രകൃതിനിയമങ്ങള് അറിഞ്ഞോ അറിയാതെയോ തെറ്റിക്കാതെ മുന്നോട്ടു പോകുന്ന ഒരു തുലാനാവസ്ഥയാണിത്.

മനുഷ്യന്റെ പ്രകൃതിയിൽ നിന്നുള്ള വ്യതിചലനം -

പ്രകൃതിയില്നിന്നു വ്യതിചലിക്കുമ്പോള് (അറിവോടെയും അല്ലാതെയും)പ്രശ്നങ്ങള് – അസുഖങ്ങള് ഉണ്ടാവുകയായി. അപ്പോള്? ആവുന്നതും പ്രകൃതിയിലെക്കു തന്നെ മടങ്ങാന് നോക്കുക – അത്രതന്നെ. വളരെ ലളിതം!

ഇനി ഒരല്പം വിശദീകരണം:

പ്രകൃത്യാലുള്ള മഹത്ശക്തി (Super natural power ) എന്ന് നിരീശ്വരവാദികള് പറഞ്ഞോട്ടെ; ദൈവീക ചൈതന്യം (Divine power ) എന്ന് ഈശ്വരവിശ്വാസികളും പറഞ്ഞോട്ടെ; തര്ക്കം വേണ്ട – ആ പ്രപഞ്ചസത്യത്തെ മറികടക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നല്ലേ ശരി?

പ്രകൃതി കോപിക്കുന്നുണ്ട്. അത് വഴി മനുഷ്യരാശിക്ക് പ്രശ്നങ്ങള് ഉണ്ടാവുന്നുമുണ്ട്. എന്നാല്‍, സാധാരണനിലക്ക്, പ്രകൃതി നിയമങ്ങളെനാം തെറ്റിക്കുമ്പോള്‍ പ്രശ്നങ്ങള്‍ – അസുഖങ്ങള്‍ വന്നുകൂടുന്നു എന്നത്ഒരു പരമാര്ത്ഥമാണല്ലോ.

പുതിയ പുതിയ കണ്ടുപിടുത്തങ്ങളോടു കൂടി, സുഖസൌകര്യങ്ങള്‍ കൂടിയതോടുകൂടി നാം പ്രകൃതിയിൽ നിന്ന്  അകലാന്‍ തുടങ്ങി. പ്രകൃതിദത്തമായതിന്റെ എല്ലാം സ്ഥാനത്ത് കൃത്രിമമായി ഉണ്ടാക്കിയതൊക്കെ പകരം വെക്കുമ്പോള്‍ അതിനു അധികം ആയുസ്സ് ഉണ്ടാവില്ല.

പ്രകൃതിയുമായി ഇണങ്ങി ജീവിച്ചുപോകാന്‍ നാം ആവുന്നതും ശ്രമിക്കണം. പ്രശ്നങ്ങള്‍, അസുഖങ്ങള്‍ വന്നുചേരുമ്പോഴെങ്കിലും പ്രകൃതിദത്തമായ മാർഗങ്ങൾ സ്വീകരിക്കണം. അഥവാ, പ്രകൃതിയുമായി ഇണങ്ങുന്ന ചികിത്സാ സമ്പ്രദായങ്ങളില്‍ താത്പ്പര്യം കാണിക്കണം. അല്ലാതെ, ഉടൻ ഒരു വിപരീത മാർഗത്തിലൂടെ, കൃത്രിമ മാർഗത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുകയല്ല വേണ്ടത്.

പ്രകൃതിയെയും, പ്രകൃതിദത്തമായ എന്തിനെയും മനസ്സിലാക്കി അത് പ്രകാരം മുന്നോട്ടുപോകുന്ന ചികിത്സാ ശാസ്ത്രങ്ങളെയും അവഗണിക്കാതിരിക്കുക.(എന്നാല്‍…. അടിയന്തര ഘട്ടങ്ങളില്‍ ആധുനിക രീതിക്ക് മടി കാണിക്കാതെയും ഇരിക്കുക – അതാണ്‌ അഭിലഷണീയം, അതാകട്ടെ കരണീയം.)

പ്രകൃതിയോടു ഇണങ്ങി ജീവിക്കുമ്പോള്‍, മനുഷ്യന് ഉദ്ദേശിച്ച ശരാശരി വയസ്സായ 100 വര്ഷ‍ങ്ങള്‍ ക്ലേശകരമല്ലാതെ ജീവിക്കാം എന്നത് പ്രകൃതി തത്വം. നിര്ഭാഗ്യവശാല്‍, മനുഷ്യൻ തന്നെ  ആ ആയുര്ദൈര്ഘ്യം  കുറച്ചുകൊണ്ടും, ക്ലേശകരമാക്കിക്കൊണ്ടും വരുന്നതായാണ് കാണുന്നത്!

Published by നേർരേഖ ഓണ്‍ലൈൻ മാഗസിൻ. 

http://www.nerrekha.com/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/doctor/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AF%E0%B5%81%E0%B4%82-%E0%B4%B6%E0%B5%81%E0%B4%B6%E0%B5%8D%E0%B4%B0/#sthash.bMFlmfPo.dpuf

2013, നവംബർ 10, ഞായറാഴ്‌ച

നമ്മുടെ ഭാഷയും ഭാഷയുടെ വേഷവും

Blog Post No: 134 -
നമ്മുടെ ഭാഷയും ഭാഷയുടെ വേഷവും

(ലേഖനം)


''കാലിന്റെ പെരുവിരല് പേരാലിന്റെ വേരിലൊരെരടലെരടി.'' -

''വേഗം പറ, തെറ്റാതെ അഞ്ചു പ്രാവശ്യം.''

''നിക്ക്നിക്ക് ഒരു നിമിഷം.  എന്തൊക്ക്യാ ഈ പറേണ്?  എരടലോ?''

''ഹാഹാ.  എരടുക എന്നാൽ നടക്കുമ്പോൾ കാലിന്റെ വിരൽ എവിടെയെങ്കിലും തട്ടിമുന്നോട്ടു നീങ്ങാൻ പറ്റാതെ തടസ്സം നേരിടുക.  അതാണ്‌ എരടൽ.  എരടി വീണു എന്നും വരും.''

''ഇതു എന്ത് ഭാഷ?''

''മലയാളം തന്നെ. ഒരു പക്ഷെഗ്രാമ്യഭാഷ ആയതുകൊണ്ട് എല്ലാവര്ക്കും അറിഞ്ഞു എന്ന് വരില്ല.''

ഇവിടെയാണ്‌ സംസാരശൈലികളുടെയുംഗ്രാമ്യഭാഷകളുടെയും പ്രസക്തി.  ഇത് അല്പ്പം ചിന്തിച്ചാൽ പിടികിട്ടാവുന്നതേയുള്ളൂ. 

പണ്ട്, ബോംബെയിൽ (ഇന്നത്തെ മുംബൈ) ബാച്ചെലേര്സ് ക്വാർട്ടേർസിൽ താമസിക്കുന്ന സമയത്ത് ഒരു സുഹൃത്ത് എന്നോട് പറഞ്ഞു - കറിയിൽ കുഴുതൽ ഇട്ടു വെക്കണ്ടമനസ്സിലായില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ, എടോ  മാഷേ, ഇതാണ്ഞാൻ പറഞ്ഞ സാധനം എന്നും പറഞ്ഞു കയിൽ / കരണ്ടി (സ്പൂണ്) എടുത്തു കാണിച്ചു തന്നുഅങ്ങനെ ഞാൻ ഭാഷയിലെ ഒരു വാക്ക് പഠിച്ചു

അതേ ആളോട് ഞാനൊരിക്കൽ പറഞ്ഞു - പണിയുണ്ട്, ഒരുപാട് തിരുമ്പാനിട്ടിട്ടുണ്ട്

''അയ്യോടാ, എന്നാ തിരുമ്മാനാ, ആരെ തിരുമ്മാനാ?''

എന്റെ വിഡ്ഢിത്തം എനിക്ക് മനസ്സിലായിഉടൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

''ഞാനേ, അലക്കാൻ തുണി വെള്ളത്തിൽ ഇട്ടു വെച്ച കാര്യമാ പറഞ്ഞത്.''

പറഞ്ഞുവന്നാൽ വളരെയധികം കാര്യങ്ങൾ ഇങ്ങനെയുണ്ട്

ഈയിടെ,നല്ല ഭാഷയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്ന ഒരു സോഷ്യൽ നെറ്റ് വർക്കിൽ കുരുടൻ എന്നതിന്റെ അര്ത്ഥം എന്തെന്ന് ഒരു സുഹൃത്ത്‌ ചോദിച്ചു.  അന്ധൻ എന്നും നീളം കുറഞ്ഞവൻ എന്നും ഒരു നിഘണ്ടുവിൽ കണ്ടതായി വേറൊരു സുഹൃത്ത് പറഞ്ഞു.  ഏതായാലുംനീളം കുറഞ്ഞവൻ എന്ന് മിക്കവരും കേൾക്കാൻ ഇടയില്ല. എന്നാൽഇതുമായി ബന്ധപ്പെട്ട ചില വാക്കുകൾ കേട്ടിട്ടുമുണ്ട്.  കുരുടിപ്പാമ്പ് - ഈ പാമ്പിനു കണ്ണും കാണില്ലനീളവും കുറവ്.  കുരുട്ടു ബുദ്ധി - ഇടുങ്ങിയ ചിന്താഗതി (വിശാല മനസ്ഥിതിയുടെ എതിര്).... ഇങ്ങനെ പോകുന്നു കാര്യങ്ങൾ.


എല്ലാവര്ക്കും മനസ്സിലാവുന്ന രീതിയിൽ വേണ്ടേ പറയാൻ / എഴുതാൻ എന്ന് പലരും പലരോടും ചോദിച്ചു കേട്ടിട്ടുണ്ട്.  പലപ്പോഴും ഈവക കാരണങ്ങൾ കൊണ്ട് സാധ്യമല്ലതന്നെ.  ഒരു മലയാളിവേറൊരു മലയാളിയുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ആവുന്നതും എഴുത്തുഭാഷ / അച്ചടിഭാഷ ഉപയോഗിക്കുമ്പോൾ ഇങ്ങനെ പ്രശ്നം വരുന്നില്ല.  എന്നാൽഈ വിവിധ ദേശക്കാർ സംസാരഭാഷയിൽ തുടർന്നാൽ (എഴുത്തിലും സംസാരഭാഷ കുറെയെങ്കിലും വേണ്ടിവരും) അത് പൂര്ണ്ണമായും മറ്റുള്ളവര്ക്ക് പെട്ടെന്ന് പിടികിട്ടി എന്ന് വരില്ല.  അതിനു കാരണംനമ്മുടെ ജാതി - മത - ആചാര - സംസ്കാരത്തിലുള്ള വ്യത്യാസങ്ങൾ തന്നെ.  വ്യക്തിപരമായി ഒരാൾക്ക്‌ ഇതിലൊന്നും താല്പ്പര്യം ഇല്ലെങ്കിലും(ഇതൊക്കെ നാം - മനുഷ്യര് ഉണ്ടാക്കിയതല്ലേ / ഉണ്ടാക്കുന്നതല്ലേ?) ജനിച്ചു വളര്ന്ന സാഹചര്യം കൊണ്ടും മറ്റും താൻ അറിയാതെ സംസാരഭാഷ ആ നിലക്കുതന്നെ ആകുന്നതിൽ അത്ഭുതമില്ല.  എന്നാൽ... ഇതേക്കുറിച്ച് പരാമര്ശിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്.  സ്വാഭാവികമായ രീതിയിൽ മുന്നോട്ടു പോവുകയുംഎല്ലാം ഒരു തമാശയായുംഎന്നാൽ ഗൌരവമായുംസർവോപരി ഒരുതരത്തിലും മറ്റുള്ളവരെ വിഷമിപ്പിക്കാത്ത വിധത്തിലുംവിമർശിക്കാത്തവിധത്തിലും ആകുമ്പോൾ നാം ഉള്ളു തുറന്നു നമ്മുടെ ഭാഷയുടെ വേഷങ്ങൾ ആസ്വദിക്കുന്നു. 

ഈയിടെ പലപ്പോഴായി മുഖപുസ്തകത്തിലും മറ്റും കണ്ട തമാശ ഓർത്തുപോവുകയാണ്:

കാസർകോഡുള്ള ഒരു സ്കൂൾകുട്ടിയോട് പുസ്തകം വാങ്ങിയില്ലേ എന്ന് ചോദിച്ചപ്പോൾ,
''അടക്ക ബിറ്റിട്ട് മാങ്ങ'' എന്നും,
ഫീസ്‌ അടക്കാറായി എന്ന് പറഞ്ഞപ്പോൾ,
''മാങ്ങ   ബിറ്റിട്ട് അടക്ക'' എന്നും പറഞ്ഞ കാര്യം!  
ഇത് ഏതെങ്കിലും വിധത്തിലുള്ള കളിയാക്കൽ അല്ല.  എന്നാൽമറ്റുള്ളവർ അതിലെ നര്മ്മം ആസ്വദിക്കുന്നുമുണ്ട്. 

ഒരു തമാശകൂടി പറഞ്ഞിട്ട് ഈ ലേഖനം അവസാനിപ്പിച്ചുകളയാം.

''സാറേ, ഈ നാണി ആരാ?''

''നാണിയോ?  താൻ എന്താ പറയുന്നത്?''

''അല്ല, കാലത്ത് ജാഥയിൽ, വിളിച്ചു പറയുന്നത് കേട്ടു - 

കണ്‍സിലിയേഷൻ, കണ്‍സിലിയേഷൻ. എന്തോ  നാണീ  കണ്‍സിലിയേഷൻ?''

കൊച്ചു വിദ്യാര്ത്ഥി മനസ്സിലാക്കിയത് - എന്തോ  നാണീ... ( എന്തോന്നാണീ എന്നത്)!


വിളിച്ചുപറഞ്ഞ ആൾ ആ ദേശക്കാരൻ അല്ല.  ഈ സ്ഥലത്ത്  അങ്ങനെ പറയാറില്ല!   

***
ഈ വിഷയം അല്പ്പം വിപുലമായതിനാൽബാക്കി വായനക്കാരായ 

സുഹൃത്തുക്കൾക്കായി വിടുന്നു.