2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

അഭിനവ കുമാരസംഭവം



(ആത്മകഥാംശം)

Blogpost No: 117

ചോണുക്കുട്ടി ജയിച്ചിടാവൂ




രാമന്കുട്ടിയോടൊത്ത്.......



മാലങ്കോട്ടെ തറവാട്ടിലെ ചുവരില്‍ ഈ അടുത്തകാലത്ത് വരെ ഉണ്ടായിരുന്നു -
ഏകദേശം ഏഴു പതിറ്റാണ്ട്കള്‍ക്ക് മുമ്പ് തൂക്കിയിട്ട ആ മംഗളപത്രം! അമ്മയും അച്ഛനും ഈ ലോകത്തോട്‌ വിടപറഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ ആയി. അച്ഛന്റെയും അമ്മയുടെയും വിവാഹം മുരുകമാമ (അമ്മയുടെ അമ്മാവന്‍) - മാലങ്കോട്ടെ മുരുകന്‍ നായര്‍, മുടപ്പല്ലൂര്‍ എന്ന തറവാട്ടു കാരണവര്‍ ആയ കവി വഴിക്കുതന്നെയായിരുന്നു. സ്കൂള്‍ മാനേജേരും ഹെഡ് മാസ്റ്ററുമായിരുന്ന
മുരുകമാമയുടെ അതേ സ്കൂളില്‍അദ്ധ്യാപകനായിരുന്നു അച്ഛന്‍.


എന്റെ അമ്മക്ക് അക്കാലത്ത് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട്എനിക്ക് മുമ്പുണ്ടായിരുന്നവര് പ്രസവത്തിലും, അതിനു ശേഷവും മരിച്ചുപോവുകയായിരുന്നു. അങ്ങിനെ കണ്ണിലുണ്ണിയായി വളര്‍ത്തിയ

ഈയുള്ളവനെ, പഴനിയില്‍ കൊണ്ടുപോയി ചോറ് കൊടുക്കണം എന്ന് മുരുകമാമ അച്ഛനെയും അമ്മയെയും ഉപദേശിച്ചു. (തന്റെ പേരും മുരുകന്‍ എന്നാണല്ലോ എന്നാണു അച്ഛന്‍ വ്യംഗ്യഭാഷയില്‍ പറഞ്ഞത്.) ഇനി ആ പേരുതന്നെ ഇടണം എന്ന് പറയുമോ എന്ന് ചോദിച്ചപ്പോള്‍, എന്തുകൊണ്ട് ആയിക്കൂടാ - എന്നാല്‍ മുരുകന്‍ എന്ന് വേണ്ടാ, മുരുകന്റെ വേറെ ഏതെങ്കിലും പേര് ആകട്ടെ എന്നായത്രേ. അങ്ങിനെ കുമാരന്‍ എന്ന പേര് തീര്‍ച്ചയാക്കി. വെറും കുമാരന്‍ ഒരു രസംപോരാ കുറച്ചു സ്നേഹവും അവിടെ കിടക്കട്ടെ എന്ന് മുരുകമാമയുടെ വേറൊരു മരുമകള്‍ പറഞ്ഞു - അതത്രേ പ്രേമകുമാരന്‍.



പറഞ്ഞപോലെതന്നെ പഴനിയില്‍ വെച്ചായിരുന്നു എന്റെ ചോറൂണും പേരിടീലും നടന്നത്. വഴിയില്‍ വെച്ച് മുത്തശ്ശിയെയും (അച്ഛമ്മ) കൊച്ചുകുട്ടിയായിരുന്ന അച്ഛന്‍പെങ്ങളുടെ മകനെയും കാണാതായി, അവസാനം കണ്ടുപിടിച്ച കഥ അച്ഛന്‍എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്.



ഇങ്ങിനെയൊക്കെ ആണെങ്കിലും, സന്ദര്‍ഭവശാല്‍ എഴുതട്ടെ - മുരുകനില്‍ മാത്രമല്ല ജനിച്ച മതത്തിലെ അറിയപ്പെടുന്ന ഏതു ദേവീദേവന്മാരുടെ പേരുകളിലുംഅതുപോലെതന്നെ മറ്റു മതങ്ങളിലെ സങ്കല്‍പ്പങ്ങളിലും ഞാന്‍ ആ ''ശക്തിവിശേഷത്തെ'' - പ്രപഞ്ച ശക്തിയെ/ദൈവത്തെ കാണുന്നു. സ്വാര്‍ത്ഥതല്‍പ്പരരായ മനുഷ്യജീവികള്‍ ആണ് തങ്ങളുടെ തുലോം തുച്ചമായ അറിവിന്റെ അടിസ്ഥാനത്തില്‍ ദൈവത്തെയുംമനുഷ്യനെയും, മതത്തെയും എല്ലാം വേര്‍തിരിക്കുന്നത് എന്നും.



2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

മര്യാദരാമൻ


Blogpost No: 116: മര്യാദരാമൻ

(നർമ്മം)



ശ്രീറാം ഒരു കൊച്ചു മിടുക്കനാണ്‌..  ചില ചില്ലറ വികൃതികളിൽ മിടുമിടുക്കൻ! 

ഒരിക്കൽ, അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് താൻ എവിടെയായിരുന്നു എന്നൊക്കെ ചോദിച്ചു അവരെ വെള്ളം കുടിപ്പിച്ചു.  മുത്തശ്ശിയോട് ചോദിക്ക്, മുത്തച്ഛനോട് ചോദിക്ക് എന്ന് പറഞ്ഞു അവർ തടി തപ്പി.  ആ മുത്തച്ഛനും മുത്തശ്ശിയുമാകട്ടെ ''അതൊക്കെ നീ വലുതാവുമ്പോൾ അറിയും'' എന്ന് പറഞ്ഞു ചിരിച്ചുതള്ളി.  ആൾ എന്നും ഒരു സംശയാലു (തെലുങ്കല്ല കേട്ടോ) ആണ്.  എന്നിരിക്കിലും അവനു അച്ഛൻ ''നല്ല പുത്തികളും'' നല്ല ശീലങ്ങളും ഒക്കെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.

ഒരു ദിവസം, ശ്രീറാം അച്ഛന്റെ കൂടെ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു.  പുത്രന്റെ കുട്ടിത്തം കലർന്ന ചോദ്യങ്ങളും അച്ഛന്റെ മറുപടികളുമെല്ലാം കേട്ട് മറ്റുള്ളവർ  രസിക്കുന്നുണ്ട്.  കോളേജിന്റെ അടുത്ത് എത്തിയപ്പോഴേക്കും, അവിടെനിന്നു പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടിച്ചു കയറി ബസ്സിൽ സൂചി കുത്താൻ ഇടമില്ലാത്ത വിധം ആയി.  അപ്പോഴും കണ്ടക്റ്റർ പറയുന്നത് ബസ്സിൽ ഇനിയും പന്ത് കളിക്കാനുള്ള സ്ഥലം ഉണ്ടെന്നും എല്ലാവരും മുമ്പിൽ മുമ്പിൽ കേറി നില്ക്കണമെന്നുമാണ്.

ബസ്സിൽ, അച്ഛന്റെ മടിയിലിരുന്ന പുന്നാരമോൻ വിടര്ന്ന കണ്ണുകളോടെ തിക്കിത്തിരക്കി നില്ക്കുന്ന ആളുകളെ ശ്രദ്ധിച്ചു.  ദൂരെയല്ലാതെ ഒരു ചേച്ചി, കമ്പിയിൽ തൂങ്ങിപ്പിടിച്ചു, തന്നെ നോക്കി ചിരിക്കുന്നു.  നല്ല ചന്തമുളള ചേച്ചി!  എന്തിനാണ് തന്നെനോക്കി ചിരിക്കുന്നത്.  ഏതായാലും, സംശയിച്ചു സംശയിച്ചു അവനും ചിരിച്ചു. അപ്പോൾ അതാ, ആ ചേച്ചി കണ്ണിറുക്കി കാണിക്കുന്നു.  അയ്യേ, അവനു നാണം വന്നു.

അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരൽപ്പം തിരക്ക് കുറഞ്ഞു.  ആ ചേച്ചി, ശ്രീറാമിന്റെ അടുത്തെത്തി.  അവൾ വിശാലമായി വീണ്ടും ചിരിച്ചു.  അവൻ ഇപ്പോൾ ഒരു സംശയവും കൂടാതെ ചിരിച്ചു. 

''പേരെന്താ?''

അവൻ പേര് പറഞ്ഞു.

''നല്ല പേര്!''

അവനു സന്തോഷമായി.  പെട്ടെന്ന്.  ശ്രീരാമിന് അച്ഛൻ പറഞ്ഞുകൊടുത്ത ''മര്യാദ'' ഓര്മ്മ വന്നു.  വയസ്സിനു മൂത്ത ആരെങ്കിലും ഇരിക്കാൻ സൌകര്യമില്ലാതെ നില്ക്കുകയും, നാം ഇരിക്കുകയുമാണെങ്കിൽ സീറ്റ് അവര്ക്ക് കൊടുത്ത് നാം മര്യാദ കാണിക്കണം.  അവൻ പിന്നെ ഒന്നുമാലോചിച്ചില്ല.  അച്ഛന്റെ മടിയില്നിന്നു താഴെ ഇറങ്ങി, അച്ഛന്റെ മടി ചൂണ്ടിക്കാണിച്ചുകൊണ്ട്, ആ ചുന്ദരിച്ചേച്ചിയോട് മര്യാദരാമൻ പറഞ്ഞു:

ചേച്ചീ, ദാ, ഇങ്ങോട്ട് കേറി ഇരുന്നോ. 



Courtesy (Photo): Google. 

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കവി എന്നൊരു കവിത

Blogpost # 115 : കവി എന്നൊരു കവിത

കവിത


''കുത്തിക്കുറിച്ചുകൊണ്ടിങ്ങിരുന്നാൽ

അത്താഴമൂണിനിന്നെന്തു ചെയ്യും?'',

വിദ്യാലയത്തിൽ പഠിക്കുമ്പോൾ ഞാ-

നിങ്ങിനെയുള്ളോരു കവിത ചൊല്ലി!



കവിതൻ മനമാകെ കവിതയാണെങ്കിലും

കവിതയെഴുതിയിട്ടെന്തു കാര്യം - 

ഊണുകഴിക്കാൻ വക വേറെ വേണ-

മെന്നു പുലമ്പുന്നു വാമഭാഗം!




ഓണം പിറന്നാലുമുണ്ണി പിറന്നാലും

കുമ്പിളിൽത്തന്നല്ലോ കഞ്ഞി എന്നും;

ആശയദാരിദ്ര്യമില്ലാത്തയാ കവി

ദാരിദ്ര്യമൊട്ടേറെ അനുഭവിച്ചു.



കവിയെ സൃഷ്ടിച്ചയാ, കവിത സൃഷ്ടിച്ചയാ-

കവിയെ ഞാനോര്ക്കുന്നു എന്നുമെന്നും.  


2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

എന്റെ വായനയിൽ നിന്ന് (10) - ഈ വര്ഷത്തെ നൂറാമത്തെ പോസ്റ്റ്‌



Blogpost # 114: എന്റെ വായനയിൽ നിന്ന് (10)
(ലേഖനം)

ഈ   വ ര്ഷ ത്തെ   നൂ റാ മ ത്തെ   പോ സ്റ്റ്‌ 
+++++++++++++++++++++++++++++++++++++++ 
എന്റെ വായനയിൽ നിന്ന് 
(1) Link: 
(2) Link: 
(3) Link:
(4) Link: 
(5) Link: 
(6) Link:
(7) Link: 
(9) Link:
+++++++++++++++++++++++++++++++++++++++

വേളൂർ കൃഷ്ണൻകുട്ടിയുടെ കഥകൾ പലതും വായിക്കാൻ വളരെ രസമുള്ളവയാണ്. സര്ബത്തുണ്ടാക്കാൻ സോഡാക്കുപ്പി എടുക്കുന്ന സ്റ്റയിലും, തന്റെ ധനപ്രഭാവം നായിക അറിയാൻ നോട്ടുകെട്ടു കാണത്തക്കവിധം വെക്കുന്നതും, ഭാര്യ ഇല്ലാത്ത ഒരു ദിവസം അടുക്കള ഭരണം ഏറ്റെടുത്തതിന്റെ തമാശകളും അങ്ങിനെ അങ്ങിനെ  ഒരുപാട് ഒരുപാട് ഓര്മ്മ വരുന്നുണ്ട്.

***

കാനനച്ഛായയിലാടുമേയ്ക്കാന്‍

ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീഥികളീ വസന്ത-

ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;


മലയാളികള്ക്ക് മറക്കാനാവാത്ത പ്രണയകാവ്യം - ചങ്ങന്പുഴയുടെ രമണൻ. രമണൻ പല വേദികളിലും കഥാപ്രസംഗമായി അവതരിക്കപ്പെട്ടു. സിനിമ വന്നു. ഈ മഹാകാവ്യത്തെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകള് ഇല്ല എന്നതാണ് സത്യം. ഇതെഴുതി വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അതിന്റെ മാറ്റിന്  മാറ്റം വന്നിട്ടില്ല, വരികയുമില്ല. ഒരിക്കലും വായിച്ചിട്ടില്ലാത്തവർ ഇത് വായിക്കുന്നില്ല എങ്കിൽ, നമ്മുടെ ഭാഷയിലെ ഒരു നല്ല പ്രണയകാവ്യം ആസ്വദിക്കാനുള്ള ഭാഗ്യം നഷ്ടമാകുന്നു എന്നര്ത്ഥം.

***


മഹാകവി പി. കുഞ്ഞിരാമൻ നായര്. അദ്ദേഹത്തിന്റെ പല കവിതകളും കുട്ടികള്ക്ക് വേണ്ടി രചിതാണ്. ഓണസദ്യ എന്നൊരു കവിത ഓര്മ്മ വരുന്നു:


കാണമെഴുതിയുണ്ണേണം

എന്തൊരോണത്തിരക്കാണവിടെ

അഞ്ചുവയസ്സുകഴിയാതുള്ള

പിഞ്ചുകിടാങ്ങളാണെല്ലാം

എത്ര ഞാനെണ്ണിക്കൊടുത്തൂ

പണമത്രയ്ക്കു കല്ലുണ്ടരിയിൽ.......


***

വിപരീതസാഹചര്യങ്ങളിലേ മനുഷ്യൻ പഠിക്കൂ എന്ന് പറയാറുണ്ട്‌.. അംഗഭംഗം ഉള്ള ഒരാള് എല്ലാം ഉള്ളവരേക്കാൾ വളരെ നന്നായി ചെയ്യുന്ന കാര്യങ്ങൾ നമുക്ക് അനുഭവമാണ്. വേദനിക്കുന്ന മനസ്സാണെങ്കിലും അവർ മനസ്സ് അതിൽ അര്പ്പിച്ചു വിജയകരമാക്കി തീര്ക്കുന്നു. ഹെലെൻ കെല്ലെർ ഈ പറഞ്ഞതിനും വളരെ അതീതമാണ്. കാണാനോ, കേള്ക്കാനോ, സംസാരിക്കാനോ സാധിക്കാഞ്ഞ ഒരു കുട്ടി - ലോകം കണ്ട മഹത് വ്യക്തികളുടെ നിരയിലേക്ക് ഉയര്ന്നു. അവർ എന്നും എന്റെയും ആരാധന പാത്രമാണ്. സ്റ്റോറി ഓഫ് മൈ ലൈഫ് - ബൈ ഹെലെൻ കെല്ലെർ പലതവണ ഞാൻ വായിച്ചിട്ടുണ്ട്

***


പാറപ്പുറത്തിന്റെ പണിതീരാത്ത വീട് എന്ന നോവൽ വായിച്ചതോര്ക്കുന്നു. അത് സിനിമ വന്നപ്പോൾ കണ്ടു. വാസ്തവത്തിൽ, ''ചിത്രീകരണം'' ആണ് മനസ്സില് തട്ടിയത്. കഥ ഉത്തരഭാരതത്തിൽ നടക്കുന്നതായിട്ടാണ്. സിനിമയിൽ അത് ദക്ഷിണഭാരതത്തിൽ (ഊട്ടി). നായകനായ ജോസിനെ സഹോദരതുല്യം സ്നേഹിക്കുന്ന പെണ്‍കുട്ടി നോവലിൽ ഭായ്സാബ് എന്ന് വിളിച്ചപ്പോൾ, സിനിമയിൽ അത് അണ്ണാ എന്നായി. വായിച്ചിരിക്കേണ്ട നോവൽ. കണ്ടിരിക്കേണ്ട സിനിമ.

***

ബാലസാഹിത്യത്തിനു നമ്മുടെ ഭാഷയിൽ വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. കുട്ടികൾ വായിക്കേണ്ടവയും, മുതിർന്നവർ വായിച്ചു കുട്ടികള്ക്ക് പറഞ്ഞുകൊടുക്കേണ്ടവയുമൊക്കെ ഇതില്പെടുന്നു. ഇതിലെ ഉള്ളടക്കത്തെ കുറിച്ചുള്ള ഓര്മ്മകളും അതിന്റെ മേന്മയുമെല്ലാം എടുത്തുപറയേണ്ടവതന്നെയാണ്. പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ എന്ന കുട്ടികള്ക്കുള്ള നോവൽ കുട്ടികൾക്ക് വായിച്ചു രസിക്കാൻ വളരെ ഉപകരിക്കുന്നു. കുഞ്ഞിക്കൂനൻ ദുര്മന്ത്രവാദിയെ പിടിക്കാൻ സഹായിക്കുന്നതും, കള്ളന്മാരുടെ സംഘത്തിൽ അകപ്പെട്ടു രക്ഷപ്പെടുന്നതുo, അവരെ പിടിക്കാൻ സഹായിക്കുന്നതുമെല്ലാം താല്പ്പര്യത്തോടെ വായിക്കാം. ഇത് സിനിമ എടുക്കാനുള്ള പരിപാടി ശരിയായില്ല എന്നാണു ഞാൻ മനസ്സിലാക്കിയത്. കുറെ മുമ്പ് ടെലെ-സീരിയലിന്റെ ഒരു ഭാഗം കാണാനിടയായി. ഏതാനും വർഷങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയ കുഞ്ഞിക്കൂനൻ എന്ന സിനിമക്ക് ഇതുമായി ബന്ധമില്ല.

***

പി  വത്സലയുടെ നെല്ല് - മറക്കാനാവാത്ത ഒരു വായനാനുഭവം.  സിനിമ വന്നപ്പോൾ കാണുകയും ചെയ്തിരുന്നു  രാഘവൻ നായര് എന്ന എഴുത്തുകാരന്റെ ഡയറിക്കുറിപ്പുകൾ ഈ കഥ പറയുന്നു  അനേകം കഥാപാത്രങ്ങൾ.  വയനാട്ടിലെ അടിയാർ എന്ന സമുദായത്തിലെ ആചാരങ്ങളും, അനാചാരങ്ങളും, വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും എല്ലാംതന്നെ ഇതിൽ എടുത്തു പറയുന്നു.  മലയാളത്തിലെ ലക്ഷണമൊത്ത നോവലുകളിൽ ഒന്ന്.


2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

പൊട്ടൻ കുഞ്ചു


Blog Post # 113:  പൊട്ടൻ കുഞ്ചു

(മിനിക്കഥ)





വര്ഷങ്ങള്ക്ക് മുമ്പ്........ ബോംബെ ഗ്രാൻഡ്‌ റോഡിലൂടെ ടാക്സി ഓടുന്നതിനിടയിൽ, കൂടെ ഉണ്ടായിരുന്ന അപ്പച്ചിയുടെ മകൾ മീനുച്ചേച്ചി ചോദിച്ചു -

''ആ  കാ ണ് ണ  ചൊ വ ന്ന  വെ ള ക്ക്വെ ള് ള്ള  സ്ഥലം 
അ റി യ്വോ ഡാ  ?''

''ഇല്യാ. ന്താ?  ന്താവടെ?''

''സ ത്യാ യ് ട്ടും ?'' മീനുച്ചേച്ചിക്ക് വിശ്വാസം ആയില്ല എന്ന് തോന്നുന്നു.

എന്നെക്കാൾ നാലഞ്ചു വയസ്സിനു മൂത്ത, എച്ച്. എൻ.  ഹോസ്പിറ്റലിൽ സ്റ്റാഫ്‌ നേഴ്സ് ആയി ജോലി നോക്കിയിരുന്ന മീനുച്ചേച്ചിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം. 

''ഇല്യാന്ന്. ഞാൻ വടെ - ഈ ഏര്യേലൂടെ യാത്ര ചെ യ്യ് ണ ത്   ആദ്യായ്ട്ടല്ലേ ചേച്ചി.'' 

''പോട്ടെ, ഗ്രാൻഡ്‌ റോഡിലെ റെഡ് സ്ട്രീറ്റ് ന്നു കേ ട്ട് ട്ട് ണ്ടോ നീ?''

''അയ്യോ''  ഞാൻ അറിയാതെ പറഞ്ഞുപോയി.  കണ്ണുകളിൽ സംഭ്രാന്തി.  മീനുച്ചേച്ചിക്ക് ചിരി പൊട്ടി.

''പൊട്ടൻ കുഞ്ചു!''

ഞാനും ഒരു ചമ്മിയ ചിരി പാസ്സാക്കി.    


Courtesy (Photo): Google