2013, മേയ് 30, വ്യാഴാഴ്‌ച

എന്നോട് പ്രേമമില്ലേ?



ലാപ്ടോപ് ഓഫ് ചെയ്യാൻ പോകുന്നതിനു മുമ്പായി അതാ ഒന്നുരണ്ടു ദിവസങ്ങളായി ചാറ്റ് ലയിനിൽ വരുന്ന ആ കഥാപാത്രം!  കുശലപ്രശ്നങ്ങൾ ആയി. അത്താഴം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾചേട്ടാ ഒരു കാര്യം പറഞ്ഞോട്ടെ എന്നായി.

''ഓക്കേ.  പറയൂ.''

''ചേട്ടന് എന്നോട് പ്രേമമില്ലേ?''

''എന്റമ്മേ.  പ്രേമമോ?  എന്താ കുട്ടീ ഈ പറയുന്നത്?  ഞാൻ പുത്രകളത്രാദികളുള്ള ഒരാള്.  മാത്രമോതറവാട്ടിൽ ഒരു പരപ്പ് പെണ്‍കുട്ടികളും മണ്ചട്ടികളുമൊക്കെയുണ്ട്.''

''ഹാഹാ.''

''ശരിബൈ.''

ഇതെന്താത് കഥ?  ഇങ്ങിനെയും പെണ്‍കുട്ടികളോ.  എന്തൊക്കെയോ വിചാരങ്ങൾ മനസ്സിലൂടെ കടന്നുപോയി.
അത്താഴം കഴിഞ്ഞുകിടക്കുന്നതിനു മുമ്പായി വീണ്ടും ലാപ്ടോപ് തുറന്നു.
തുറക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. 

''ഹായ്പ്രേമേട്ടാ.''
''ഹായ്.''

''ആ മണ്ചട്ടി എന്ത് പറഞ്ഞു?''

''എന്ത്?'' ഞാൻ അമ്പരന്നു! 

''ഞാനൊക്കെ അറിഞ്ഞൂ''

''...........''

''ഹലോപ്രേമേട്ടാപേടിക്കേണ്ട - അത്  ഞാൻതന്നെ ആയിരുന്നു.  ഞാനൊരിക്കൽ 
പറഞ്ഞതോര്ക്കുന്നോഞാൻ പല രൂപത്തിലും ഭാവത്തിലും രുമെന്ന്.''
''അമ്പടാ  വീരാ.  ചട്ടുകം ചുട്ടു പഴുപ്പിച്ചു നെന്റെ ച... ചൂടുവെക്കും ഞാൻ.''

''ഹാഹാ.''

അത് വേറെ ആരുമായിരുന്നില്ല - പേരുകേട്ട ബ്ലോഗർ ആയിരുന്ന,ഞാൻ പുണ്യവാളൻ എന്ന ബ്ലോഗിന്റെ ഉടമസ്ഥനായിരുന്നഏതാനും മാസങ്ങള്ക്കുമുമ്പ് അകാല ചരമം പ്രാപിച്ച  സുഹൃത്ത്‌ - മധു. പ്രേമേട്ടാ എന്ന ആ വിളി പിന്നെ ഞാൻ കേട്ടില്ല,ഇതുപോലെയുള്ള എടാകൂടങ്ങൾ ഇല്ല.  നീ ഒരു സംഭവം തന്നെയായിരുന്നു സുഹൃത്തേ.   

2013, മേയ് 25, ശനിയാഴ്‌ച

എന്റെ വായനയിൽ നിന്ന്



എന്റെ വായനയിൽ നിന്ന് 
(ഓർമ്മയിൽ നിന്ന്)
(1) 

(ലേഖനം)




മൊഹമ്മദ് കുട്ടി മാവൂർ എന്ന സുഹൃത്തിന്റെ ''വായന നിങ്ങള്ക്ക് എന്ത് സമ്മാനിച്ചു'' എന്ന ഒരു ഫോറം   കണ്ടപ്പോൾ എന്തുകൊണ്ട് ഞാൻ വായിച്ച, ഓര്മ്മ വന്ന കാര്യങ്ങൾ അവിടെ കുത്തിക്കുറിച്ചുകൂടാ എന്ന് തോന്നി.  (സാഹചര്യം അനുവദിക്കാത്തതിനാൽ പ്രത്യേകിച്ച്, ഈയിടെയായി വായന കുറവാണ്.)  അങ്ങിനെ ചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു ആത്മസംതൃപ്തി തോന്നി.  നമ്മുടെ സുഹൃത്തിനും, മറ്റു സുഹൃത്തുക്കള്ക്കും അത് ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്ന് മനസ്സിലായി.  പലപ്പോഴായി  അവിടെ എഴുതിയ കുറിപ്പുകൾ ചേർത്ത് ഇവിടെ ഞാനൊരു ലേഖനമാക്കി ഖണ്ഡശ പോസ്റ്റ്‌ ചെയ്യുന്നു.  ഇത് എഴുതാൻ പ്രചോദനം നല്കിയ മാവൂരിനു പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് ഞാൻ തുടങ്ങട്ടെ:

നമ്മുടെ ഭാഷാസാഹിത്യം ദേശീയ- അന്തര്ദേശീയ തലങ്ങളിൽ ഒട്ടും പിന്നോക്കമല്ല. പല കൃതികളും വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും. വായിച്ച ഒട്ടേറെ നല്ല പുസ്തകങ്ങൾ ഒര്മ്മയിലുണ്ട്. എം.ടി.യുടെ അസുരവിത്ത് ഞാൻ  പല തവണ വായിച്ചു! അച്ഛന്റെ സഹപ്രവർത്തകനായിരുന്ന സുകുമാരൻ മാസ്റ്റർക്ക് (മാർക്സിസ്റ്റ് കമ്മ്യുണിസ്റ്റ് പ്രവര്ത്തകൻ) അദ്ധ്യാപകര്ക്കുള്ള ചെറുകഥാ മത്സരത്തിനു സമ്മാനം കിട്ടിയതായിരുന്നു ആ നോവൽ.  Tele-serial നാലുകെട്ട് കണ്ടു. എനിക്ക് ഹൈ സ്കൂളിൽ മലയാളം പരീക്ഷക്ക്‌ ഒന്നാമതായത്തിനു എം.ടി.യുടെതന്നെ കാഥികന്റെ പണിപ്പുര സമ്മാനമായി ലഭിച്ചിരുന്നു.


***

ആത്മാവിന്റെ നോവുകൾ - വര്ഷങ്ങള്ക്ക് മുമ്പ് നന്തനാർ എഴുതിയ നോവൽ വായിച്ചത് ഓര്മ്മ വരികയാണ്. ഈ നോവൽ വായിക്കാത്ത കൂട്ടുകാര് ഇത് വായിക്കാൻ താല്പ്പര്യപ്പെടുന്നു. ഇല്ലെങ്കിൽ, ഭാഷയിലെ ഒരു നല്ല നോവൽപാരായണം നിങ്ങള്ക്ക് നഷ്ടമാകും. നോവലിസ്റ്റിന്റെ കഴിവ് ആലോചിച്ചു ഞാൻ അന്തം വിട്ടിട്ടുണ്ട്.

അച്യുത് പ്രസാദ് സിന്ഹയുടെ തുളസീദാസ് രാമായണ പാരായണത്തിൽനിന്ന് കഥ തുടങ്ങുന്നു. ബാരക്കിൽ നിന്ന് അച്യുത് പ്രസാദ് സിന്ഹയുടെ പാരായണം അപ്പോഴും കേള്ക്കാം എന്ന വാചകത്തിൽ കഥ അവസാനിക്കുന്നു. കേണൽ മല്ഹോത്ര, കേണലിന്റെ കാമഭ്രാന്തിയായ ഭാര്യ, ഓർഡർലി പ്രേംനാഥ് കൌൾ, മുതുലച്ച്മി, ശുരുളിയാണ്ടി, തങ്കപ്പൻ, ടെലെപ്രിന്റെർ ഓപ്പറേറ്റർ അയ്യര്... കഥാപാത്രങ്ങളുടെ ഒരു നിരതന്നെയുണ്ട്. അവർ ഇന്നും എന്നിൽ ജീവിക്കുന്നു - ജീവനുള്ള കഥാപാത്രങ്ങൾ - അവരുടെ നോവുകൾ.... ഒരിക്കൽക്കൂടി - ഇത് വായിച്ചില്ല എങ്കിൽ ഭാഷയിലെ, ആഗോളതലതിലെക്കുതന്നെ ഉയര്ത്തിക്കാട്ടാവുന്ന വികാരവിചാരങ്ങളുടെ, അനുഭവങ്ങളുടെ ഒരു സമ്മിശ്ര ചിത്രീകരണം - ഒരു നല്ല നോവൽ നിങ്ങള്ക്ക് നഷ്ടം.

***

ടോൾസ്റ്റോയ്യുടെ ഇവാന്റെ കഥകൾ വിശ്വസാഹിത്യമാണ്. വിശ്വസാഹിത്യം എന്ന് പറയുമ്പോൾ ആശയം, അനുഭവം എല്ലാം ലോകത്തിന്റെ ഏതു കോണിലും ഒരുപോലെ ഇരിക്കുമെന്നര്ത്ഥം. അയൽപക്കക്കാർ കോഴിയെ ചൊല്ലി വാക്കുതര്ക്കതിലാവുന്നതും മറ്റും [അന്നാമ്മ ചേടത്തിയും ത്രേസ്യാമ്മ ചേടത്തിയും :) ]നമുക്ക് നമ്മുടെ നാട്ടിൽ ചില സ്ഥലത്ത് കാണുന്നത് പോലെ തോന്നും!

***

ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും വായിച്ചത് മറക്കാനാവാത്ത ഒരു അനുഭവമാണ്. ഇരുമ്പൻ വേലായുധൻ നായരെന്ന നായകന് ഭാര്യയായി മുസ്ലിം നായികയെ സ്വീകരിക്കുന്നു. അവള്ക്കും പരിചയമുള്ള വിശ്വനാഥൻ (വിശ്വം) തന്റെ മകനാണ് എന്ന്, പറയാനുള്ള സന്ദര്ഭം വരുമ്പോൾ പറയുന്ന ഭാഗം വായിച്ചത് ഇന്നും ഓര്ക്കുന്നു.

''
വിശ്വം........''

ബാക്കി കേള്ക്കാൻ അവൾക്കു ജിജ്ഞാസയായി.

''
ബിസ്വം?"

''
വിശ്വം എന്റെ മകനാണ്.''

***

ദുര്ഗ പ്രസാദ്‌ ഖത്രിയുടെ അപസര്പ്പക നോവലുകൾ (മോഹൻ ഡി. കങ്ങഴ മലയാളത്തിൽ ആക്കിയത്) പലതും വായിച്ചിട്ടുണ്ട്. അത് ഒരു അനുഭവം തന്നെയാണ്. രാമായണത്തിൽ പുഷ്പക വിമാനത്തെ പറ്റി പറയുന്നുണ്ട്. ഈ അടുത്തകാലത്താണ് നാം റൈറ്റ് ബ്രതെര്സ് വിമാനം കണ്ടുപിടിച്ചു എന്ന് മനസ്സിലാക്കുന്നത്. അതുപോലെ, ഖത്രി സങ്കൽപ്പത്തിൽ, ശാസ്ത്രീയത കലര്ത്തി എഴുതിയ പല കാര്യങ്ങളും പില്ക്കാലത്ത് സംഭവ്യമായിക്കൂടാ എന്നില്ല. അത്രക്കും താല്പ്പര്യജനകമായ, വിശ്വാസയോഗ്യമായ കാര്യങ്ങൾ (പലതും അതിശയോക്തി എന്ന് തോന്നുമെങ്കിലും) ഈ അപസര്പ്പക നോവലുകളിൽ കാണാം.
(തുടരും)

2013, മേയ് 21, ചൊവ്വാഴ്ച

നമ്പൂതിരി ടെക്സ്ടയിൽസിൽനിന്ന്....



പണ്ട്, മാതൃഭൂമിയിലോ മറ്റോ വന്ന ഒരു നമ്പൂതിരി ഫലിതം ഓര്മ്മ വരുന്നു.  എഴുതിയ ആളുടെ പേര് ഓര്മ്മയില്ല.  ഏതായാലും, അദ്ദേഹത്തിനു നന്ദി.  അത് ഏതാണ്ട് ഇതുപോലെയാണ്:

ഗോപാലകൃഷ്ണൻ നായര് അതിശയിച്ചു.  നമ്പൂതിരി ടെക്സ്ടയിൽസിൽനിന്ന് ഒരു കൊച്ചു പാർസൽ.  കടക്കാരൻ ബ്രഹ്മദത്തൻ തിരുമേനിക്ക് കുറച്ചു പണം കൊടുക്കാനുണ്ട് - തുണി വാങ്ങിച്ച വകയിൽ.  ചോദിച്ചപ്പോഴൊക്കെ ഓരോ ഒഴിവുകഴിവ് പറഞ്ഞു.

കാര്യം അങ്ങിനെയിരിക്കെ, ഇതെന്താണപ്പാ.  ഇനി ഇപ്പോ  സ്ഥിരം കസ്റ്റമേര്സിനുള്ള വല്ല ഗിഫ്റ്റ് പാക്കെറ്റ് ആയിരിക്കുമോ.

തുറന്നു നോക്കി.  ഒരു തോത്ത്മുണ്ട്.  അത് നിവർത്തിയപ്പോൾ, ഒരു കുറിപ്പ് താഴെ വീണു.
അതിൽ ഇങ്ങിനെ എഴുതിയിരിക്കുന്നു:

എഡോ ഗോപാലകൃഷ്ണാ, തനിക്കു ''നാണം'' ന്ന ഒന്ന് ണ്ടാവ്വോല്ലോ, ല്ലേ? ങേഅതേ... അത് ദോണ്ടങ്ക്ട് മറച്ചോള്വാ. (അല്ലാ പിന്നെ.  ശുംഭൻ.)

2013, മേയ് 19, ഞായറാഴ്‌ച

അമ്മുവിൻറെ ആട്ടിൻകുട്ടി


അമ്മുവിൻറെ ആട്ടിൻകുട്ടി


അമ്മുവിന് സ്കൂളിൽ ഇരിക്കുമ്പോഴും അമ്മിണിയെക്കുറിച്ചുതന്നെ വിചാരം. സര്ക്കാര് സ്കൂളിലെ ഒന്നാം ക്ലാസിലാണ് അമ്മു. അമ്മുവിൻറെ ആട്ടിൻകുട്ടിയാണ് അമ്മിണി.



സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ അമ്മു അമ്മിണിയുടെ കൂടെത്തന്നെ. അമ്മു അവളെ കെട്ടിപ്പിടിക്കും, ഉമ്മ വെക്കും. ഒരിക്കൽ അവളുടെ അമ്മ പറയുന്ന കേട്ടു - ഓ, ഇതിനെ കിട്ട്യേപ്പിന്നെ ആ ബൊമ്മ വാങ്ങിച്ചുകൊടുതത് വേണ്ടാതായി.


വാസുമാമൻ വന്നപ്പോൾ അവൾക്കു വാങ്ങിക്കൊടുത്തതാണ് ആ ആട്ടിൻകുട്ടിയെ. അമ്മു അതിനു അമ്മിണി എന്ന് പേരുമിട്ടു. അപ്പനോടും അമ്മയോടും പറയാൻ തുടങ്ങിയിട്ട് എത്ര നാളായി - തന്റെ അയല്പക്കത്തെ ആമിനയ്ക്കുള്ളപോലെ ഒരു ആട്ടിൻകുട്ടി വേണമെന്ന്. പാവം, കൂലിപ്പണിക്കാരായ അവര്ക്ക് നിത്യവൃത്തിക്കുതന്നെ ഞെരുക്കമാണ്. ആ കഥയൊക്കെ അമ്മുവിനുണ്ടോ പറഞ്ഞാൽ അറിയുന്നു.

ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ അവൾ അമ്മിണിയെ കണ്ടില്ല. അമ്മയോട് ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നെ മനസ്സിലായി - അവൾ സ്കൂളിൽ പോയ ശേഷം വല്യപ്പൻ വന്നിരുന്നു. വേറെ വഴിയൊന്നുമില്ലാഞ്ഞപ്പോൾ ഉച്ചക്ക് ആ ആട്ടിൻകുട്ടിയെ കൊന്നു കറി വെച്ചു കൊടുത്തത്രേ! അമ്മുവിന്, വാസുമാമൻ അടുത്തതവണ വരുമ്പോൾ വേറെ വാങ്ങിച്ചു തരുമെന്നും!

അമ്മു വാവിട്ടു നിലവിളിച്ചു. അവൾ ഉണ്ടില്ല, ഉറങ്ങിയില്ല. ഈ മനുഷ്യര് എത്ര ക്രൂരരാണ് - അമ്മു വിചാരിച്ചു. വേറൊന്നു വാങ്ങിത്തരുമെന്ന്! താൻ എത്രമാത്രം സ്നേഹിച്ചു അമ്മിണിയെ. ഇവര്ക്കുന്നും അത് അറിയില്ലേ.

പാവം അമ്മു കരഞ്ഞു കരഞ്ഞു വല്ലാതായി. സ്കൂളിൽ പോകാതായി. അവളുടെ അപ്പനും അമ്മയ്ക്കും അപ്പോഴേ കാര്യത്തിന്റെ ഗൌരവം മനസിലായുള്ളൂ. ഇനി അമ്മുവിന് അങ്ങനൊരു ബുദ്ധിമുട്ട് കൊടുക്കില്ലെന്നവർ പ്രതിജ്ഞയെടുത്തു.



[ May 2013 - മലയാളം ബ്ലോഗ്ഗര്സ് ഗ്രൂപ്പ്‌ നടത്തിയ ബാലകഥാ മത്സരത്തിൽ കൂടുതൽ ''Likes '' നേടിയ എന്റെ എൻട്രി. ] 

2013, മേയ് 10, വെള്ളിയാഴ്‌ച

വിശ്വാസയോഗ്യന്‍



വിശ്വാസയോഗ്യന്‍

(അനുഭവം)



-   ഡോ. പി. മാലങ്കോട്





ലേഖകൻ പഠിച്ച സ്കൂൾ - GUPS, തിരുവഴിയാട്, പാലക്കാട്.



"വിശ്വാസയോഗ്യന്‍ - വാക്യത്തില്‍ പ്രയോഗിക്കുക."

ആറാംക്ലാസ്സില്‍ വീരാന്‍ മാഷ്‌ (മീരാന്കുട്ടി സാഹിബ്‌)പാഠം പഠിപ്പിച്ചു കഴിഞ്ഞുഅഭ്യാസത്തിലേക്ക് കടന്നു - കുട്ടികളോടായി പറയുകയായിരുന്നു. ആര് പ്രയോഗിക്കാന്‍മാഷ്‌തന്നെ അങ്ങോട്ട്‌ പ്രയോഗിച്ചു:
  
"ഞങ്ങളുടെ പഞ്ചായത്ത് മെമ്പര്‍ വിശ്വാസയോഗ്യന്‍ ആയ ഒരാള്‍ ആണ്."

"ശരിഇതുപോലെ ഒരു മൂന്ന് വാക്യങ്ങള്‍ നാളെ വരുമ്പോള്‍ എഴുതിക്കൊണ്ട് വരിക."

***


സ്കൂള്‍ ജീവിതത്തിലെ ആ ഒരു  സന്ദര്ഭമാണ് ഓര്‍മ്മ വന്നത് - ഒരു വിശ്വാസയോഗ്യനെക്കുറിച്ചു പറയാന്‍ വന്നപ്പോള്‍.  സാദിക്ക് എന്ന ബെന്ഗ്ലാദേശി പയ്യന്‍ ഒരു ഉപകാരിയായി തോന്നി. വെള്ളംഗാസ് മുതലായവയുടെ കണക്കു തെറ്റാതെ ബാക്കി പണം എന്നെഏല്‍പ്പിച്ചിരുന്നു. സ്പോണ്സറായ അറബിയോട് പറഞ്ഞു ഒരു മാസത്തേക്ക് നാട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞിരുന്നു. അപ്പോള്‍, തോന്നി - പണമായിട്ടോ വല്ല സാധനമായിട്ടോ എന്തെങ്കിലും കൊടുത്തുകളയാം. ആള്‍ ഒരു വിശ്വാസയോഗ്യന്‍ ആണല്ലോ.

ഒരു ഇരുപത്തഞ്ചു റിയാൽ ഞാന്‍ കൊടുക്കാന്‍ ഉണ്ടായിരുന്ന ഒരു സന്ദര്‍ഭത്തില്‍ ചില്ലറ ഇല്ലാതെനൂറു റിയാലിന്റെ ഒരു നോട്ടു  കൊടുത്തു. ബാക്കി കൊണ്ടുവരാം എന്ന് പറഞ്ഞു പോയ സാദിക്കിനെ പിന്നീട് കണ്ടില്ല! വിസ ക്യാന്‍സല്‍ ചെയ്ത്ആള്‍ സ്ഥലം വിട്ട കാര്യം പിന്നീട് അറിഞ്ഞു. അപ്പോള്‍,വിശ്വാസയോഗ്യന്‍ വരുത്തിവെച്ച നഷ്ടo.... ഞാന്‍ കണക്കു കൂട്ടി. സാരമില്ലഅത്ര അല്ലെങ്കിലുംവല്ലതും കൊടുക്കണം എന്ന് ഞാന്‍ വിചാരിച്ചതല്ലേപക്ഷെ ആ വിശ്വാസയോഗ്യന്റെ മനസ്സിലിരുപ്പ് - അതാണ്‌ ഞാന്‍ആലോചിച്ചുപോയത്.

***

കുറെ മുമ്പ്പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. ഒരുഅറബിയുടെ തോപ്പില്‍ (നീളമുള്ള കുപ്പായം) നിന്നും കിട്ടിയ ഭീമമായ ഒരു സംഖ്യലോണ്ട്രി ജീവനക്കാരന്‍ ആയ മലയാളി തിരിച്ചുകൊടുത്തു മാതൃക കാട്ടി.അറബി പണം എടുത്തുമാറ്റാന്‍ ഓര്‍മ്മയില്ലാതെ അലക്കാന്‍ കൊടുത്തതായിരുന്നു. ഏതായാലും,മലയാളികളുടെ പേര് ആ സുഹൃത്ത്‌ ഉയര്‍ത്തികാട്ടി.
  
എന്ന് വെച്ച്എല്ലാ മലയാളികളും അങ്ങിനെ ആണ് എന്ന് കരുതേണ്ട. വര്‍ഷങ്ങള്‍ക്കു മുമ്പ്ബഹ്റിനിലെ ഒരു സ്ഥാപനത്തില്‍നിന്ന് കോടിക്കണക്കിനു ദിനാര് വെട്ടിച്ചു മുങ്ങിയ മലയാളി മാന്യന്‍ വളരെക്കാലത്തേക്ക്മലയാളികള്‍ക്ക് മൊത്തം പേരുദോഷം വരുത്തിവെച്ചില്ലേ?

***


ഒരിക്കല്‍,   ഒരു നൂറു റിയാലിന്റെ സാവ കാര്‍ഡ്‌ (ടെലിഫോണ്‍ കാര്‍ഡ്‌) ഒരു കടക്കാരനില്നിന്നു വാങ്ങിയ ഞാന്‍ പിന്നീട് അതില്‍ രണ്ടു കാര്‍ഡുകള്‍ഒട്ടിപ്പിടിച്ചിരിക്കുന്നതായി മനസ്സിലാക്കി, പിറ്റേ ദിവസം തിരിച്ചു കൊടുത്തപ്പോള്‍ അയാള്‍ക്കുണ്ടായ സന്തോഷം കണ്ട എന്റെ സംതൃപ്തി ഒന്ന് വേറെയായിരുന്നു.
  
***

അതെ, 'വിശ്വാസയോഗ്യതചിലര്‍ക്ക് ജന്മനാല്‍ കിട്ടുന്നഗുണവിശേഷം ആണെങ്കില്‍, വേറെ ചിലര്‍ക്ക് അവരുടെ വ്യക്തിത്വത്തിലുള്ള ഒരു കളങ്കം തന്നെയാണ് - അവരെ മനസ്സിലാക്കുകഅവരെ അകറ്റി നിര്‍ത്താന്‍ നോക്കുക. ജാഗ്രതൈ.
Note: മഴവില്ലിന്റെ എമ്ബ്ലത്തിൽ (മുകളിൽ) ക്ലിക്ക് ചെയ്യുക. 
ഈ ബ്ലോഗ്‌ അവിടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.