2013, മാർച്ച് 31, ഞായറാഴ്‌ച

''അയ്യോ, എന്റെ പണം''



''അയ്യോ, എന്റെ പണം''

(ചെറുകഥ)










ഹംസ ഇസ്മയിലിനു ഓഫീസിൽ നല്ല ജോലിയുണ്ടായിരുന്നു.  ദോഹയിലെ പ്രധാന ട്രേഡിംഗ് കമ്പനികൾ ഒന്നിന്റെ ഓഫീസാണത്. ഓഫീസ് ഐഡിയിലെ ഇ-മെയിലിൽ നിറച്ചും സന്ദേശങ്ങൾ കണ്ടു.  ഹംസ ഓരോന്നായി വായിച്ചുവേണ്ടിടത്ത് മറ്റു റെക്കോർഡുകൾ ചെക്കുചെയ്തു മറുപടി കൊടുത്തു. ചിലത് നോട്ടു ചെയ്തുവെച്ചു - ചെക്കുചെയ്തു പിന്നീടയക്കാൻ.  ഇടക്കു പല കാര്യങ്ങള്ക്കായി വരുന്ന സഹപ്രവര്ത്തകരും,  ടെലിഫോണ്‍ കാളുകളും ആ ഓഫീസ് അന്തരീക്ഷം കൂടുതൽ തിരക്കുള്ളതാക്കി  ആക്കി. 


തന്റെ ജോലികൾ ആകുന്നതും പെട്ടെന്ന് ചെയ്തുതീര്ക്കുന്ന പ്രകൃതമാണ് ഹംസയുടേത്.  തിരക്കാണെങ്കിലുംപ്രൈവെറ്റു മെയിൽസ് വല്ലതും ഉണ്ടോ എന്ന് നോക്കി.  ആവുന്നതും വ്യക്തിപരമായ കാര്യങ്ങള്ക്കായി ഓഫീസ് സമയം ഉപയോഗിക്കാറില്ല. എങ്കിലുംകാലത്തും വൈകീട്ടും ഓരോ പ്രാവശ്യമെങ്കിലും പ്രൈവെറ്റു മെയിൽസ് ചെക്ക് ചെയ്യാറുണ്ട്. ബാങ്കിൽ നിന്നും അതാ ഒരു കൊച്ചു സന്ദേശം - നിങ്ങളുടെ അക്കൌണ്ടിലേക്ക് ഒരു ക്രെഡിറ്റ്‌ ഇൻഫർമേഷൻ വന്നിട്ടുണ്ട്.  ട്രാൻസാക്ഷൻ കോഡു കണ്‍ഫേം ചെയ്യുക.  ഓക്കേ. അതിനെന്താ - ഒന്നുരണ്ടു കൊച്ചു സംഭാവന തുകകൾ അയച്ചത് ഏതെങ്കിലും കാരണവശാൽ തിരിച്ചുവന്നതാകാം. അല്ലാതെ ആര് ഇങ്ങോട്ടയക്കാൻ.  ഹംസ ഉടൻ  അവർ പറഞ്ഞപോലെ ചെയ്തു.


തിരക്കൊന്നു കുറഞ്ഞപ്പോൾഹംസക്ക് തലക്കകത്ത് വെളിച്ചം വീണു - അല്ലഇങ്ങിനെ ഒരു പതിവ് മുമ്പ്  ഉണ്ടായിട്ടില്ലല്ലോ.  മാത്രമല്ലബാങ്കിന്റെ ഒരു അറിയിപ്പ് ഉണ്ടായിരുന്നതായി ഓര്ക്കുന്നു -  ഞങ്ങൾ ഇങ്ങിനെ ഒരു മെസ്സേജു അയക്കില്ലനിങ്ങൾ സൂക്ഷിക്കുക എന്ന്! പടച്ചോനേചതിച്ചോ.  തണുപ്പ് സമയം ആണെങ്കിലുംദേഹം ആധികൊണ്ട് ചൂട് പിടിച്ചു. ഉടൻ ബാങ്കുമായി ബന്ധപ്പെട്ടു. ശരിയാണ്അതൊരു ഫേക്ക് മെസ്സേജ് ആയിരുന്നു. ഉടൻ - ആകുന്നതും പെട്ടെന്ന് പാസ്സ്‌വേർഡ്‌ മാറ്റാൻ നിര്ദ്ദേശം!  ഹംസ വിയർത്ത് കുളിച്ചു.


ബാങ്കിന്റെ സയ്റ്റിലേക്ക് പോകുമ്പോഴേക്കും നെറ്റ് കണെക്ഷൻ പോയ്ക്കിട്ടി!  അയാള് വല്ലാതെ പരിഭ്രമിച്ചു. നല്ലൊരു കാര്യത്തിനായി  അല്പ്പം പണം സ്വരുക്കൂട്ടിവെച്ചതാണ്.  വിയര്പ്പിന്റെ വില!  ഏതാനും ദിവസങ്ങൾക്കുള്ളിൽഅടുത്ത മാസത്തെ ശമ്പളവും കിട്ടിയാൽഅതും ചേർത്ത് ഒരു പദ്ധതി ആസൂത്രണം ചെയ്തതാണ്.  നല്ലൊരു സ്വപ്നം പൂവണിയാൻ പോകുന്ന സമയം. 


ഉടൻ നെറ്റ് വരുമോ ഇല്ലയോ - ആര്ക്കറിയാം. ഇല്ലെങ്കിൽ ഇവിടെനിന്നു ഓടി പുറത്തു എവിടെയെങ്കിലും പോയ്‌ നോക്കേണ്ടിയിരിക്കുന്നു. ഹംസ  ഒരു എത്തും പിടിയുമില്ലാതെ ഇരുന്നു. 


ഏതാനും നിമിഷങ്ങള്ക്ക് ശേഷംനെറ്റ് കണെക്ഷൻ കിട്ടി.  അല്പ്പം ബുദ്ധിമുട്ടിയാണെങ്കിലുംവേണ്ടത് ചെയ്തു.  വീണ്ടും ബാങ്കുമായി ബന്ധപ്പെട്ടു.  ഓപാവം ഹംസക്ക് ശ്വാസം നേരെ വീണു!  പടച്ചോൻ കാത്തു.   നന്ദിനന്ദി. അയാളുടെ ഹൃദയം മന്ത്രിച്ചു -  അതെഇത് ഞാനൊരു സൂചനയായി എടുക്കുന്നു.  

ഒരു അപകടത്തിൽനിന്നു രക്ഷപ്പെട്ടപോലെ ഹംസക്ക് തോന്നി. ഇനി പേടിക്കാനില്ല.  ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ  ഹംസ അനുഭവിച്ച പിരിമുറുക്കം അയാള്ക്കേ അറിയൂ.  ഒരു സുഹൃത്തിനോട് ഉണ്ടായ കാര്യം പറഞ്ഞപ്പോൾ എന്തിനു അങ്ങിനെ ചെയ്യാൻ പോയി എന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്! 


ഇങ്ങിനെ ഒരു കാര്യം ഉണ്ടായത് ഇനി ഒരിക്കലും പാറ്റാതിരിക്കാൻ ശ്രദ്ധിക്കണം - ഹംസ മനസ്സില് കുറിച്ചിട്ടു. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം.  തരം കിട്ടിയാൽ ചതിക്കുന്നവർ.  ഇതെന്തൊരു ലോകം!  അയാള് നെടുവീര്പ്പിട്ടു.

2013, മാർച്ച് 28, വ്യാഴാഴ്‌ച

സ്നേഹമെന്ന ഗദ്യകവിത







സ്നേഹമെന്ന ഗദ്യകവിത,
മതഗ്രന്ഥതിലുള്ളത്,
അദ്ധ്യാപിക പഠിപ്പിച്ചപ്പോൾ,
പഠിച്ചു ഞാനതെല്ലാം. 
പിന്നീടതൊക്കെ മറന്നുംപോയ്.
കഥയിലും കവിതയിലുമൊക്കെ
പഠിച്ചതുമൊന്നുമല്ലാതെ,
അനുഭവത്തിൽനിന്നുമറിഞ്ഞു -
അമ്മ എന്നെ കെട്ടിപ്പിടിച്ചപ്പോൾ,
അച്ഛന്റെ മടിയിലിരുന്നപ്പോൾ,
സോദരരുമായി കളിച്ചപ്പോൾ,
സ്നേഹിതരുമായി കൂടിയപ്പോൾ,
കുടുംബം കെട്ടിപ്പടുത്തപ്പോൾ,
ബന്ധുക്കൾ സ്നേഹിച്ചപ്പോൾ,
അല്ലാത്തവരൊക്കെയും, അവരെയും  
സ്നേഹിച്ചപ്പോൾ - ഞാനറിഞ്ഞു
സ്നേഹം, സ്നേഹമെന്നതെന്തെന്ന്! 
സ്നേഹമാണഖിലസാരമൂഴിയിൽ.

English: http://drpmalankot2000.blogspot.com/2013/03/love-poem.html

2013, മാർച്ച് 26, ചൊവ്വാഴ്ച

പ്രേമോപഹാരം



പ്രേമോപഹാരം


   

ഒരു വല്ലാത്ത മനോവിഷമത്തിലാണ് ലതിക. എത്ര പ്രാവശ്യം കമ്പ്യൂട്ടര്‍ തുറന്നു, ക്ലോസ് ചെയ്തു എന്ന് അവള്‍ക്കുതന്നെ അറിയില്ല. അതാ, വീണ്ടും പോയി കമ്പ്യൂട്ടര്‍ ഓണ്‍ ആക്കുന്നു. ഇ ന് വേ ർ ഡ്  മെസ്സെജെസില്‍ നോക്കി. ഇല്ല. പാവത്തിന് കരച്ചില്‍ വരാന്‍ തുടങ്ങി. സെന്റ്‌ മെസ്സെജെസില്‍പോയി, ഒരിക്കല്‍ക്കൂടി താന്‍ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് അയച്ച മെസ്സേജ് വായിച്ചു:

"രാകേഷ്, ഞാന്‍ ഇതോടൊപ്പം ഒരു ഗിഫ്റ്റ് അയക്കുന്നു. സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്. മറുപടിക്കായി ഞാന്‍ കാത്തിരിക്കുന്നു.

സ്നേഹപൂര്‍വ്വം, ലതിക."

അതില്‍ അറ്റാച്ച് ചെയ്ത സ്ക്രാപ്പ് നോക്കി. എന്തൊരു ഭംഗി! ലേറ്റസ്റ്റ് ഡിസൈന്‍, മഞ്ഞലോഹത്തില്‍ പണിത ഒരു മോതിരം. അവള്‍ നെടുവീര്‍പ്പിട്ടു. ഇനി ഇപ്പോള്‍, തന്റേത് പോലുള്ള ആത്മാര്‍ത്ഥമായ സ്നേഹം രാകേഷിനു തന്നോട് ഇല്ല എന്നുണ്ടോ? അത്രയും ആലോചിച്ചപ്പോള്‍ ഹൃദയം വിങ്ങിപ്പൊട്ടി.  എന്തെല്ലാം ഹൃദയരഹസ്യങ്ങൾ കൈമാറി.  ഒരു വികൃതിക്കുട്ടൻ  ആണെങ്കിലും രാകേഷ് നല്ലവൻതന്നെ എന്ന് ലതിക വിശ്വസിക്കുന്നു.

കമ്പ്യൂട്ടര്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് വീണ്ടും  ഇ ന് വേ ർ ഡ് മെസ്സെജെസിലേക്ക്‌ നോട്ടമെത്തി. അതാ, രാകേഷിന്റെ മെസ്സേജ്! അത് എന്തെന്നറിയാനുള്ള ജിജ്ഞാസ - ഓ, അതനിര്‍വചനീയം തന്നെ.

"ഡാര്‍ലിംഗ്, മെസ്സേജ് ഞാന്‍ ഇപ്പോഴാണ് കണ്ടത്. രണ്ടു ദിവസങ്ങളായി കമ്പ്യൂട്ടര്‍ വര്‍ക്ക്‌ ചെയ്തിരുന്നില്ല. ഇപ്പോഴാണ് ശരിയാക്കിയത്. നിന്റെ മെസ്സേജ് കണ്ടു, വല്ലാത്ത സന്തോഷം തോന്നുന്നു. നിന്റെ ഉപഹാരം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. പിന്നേയ്, എനിക്ക് ഈ മോതിരം കൈമാറാനും കാത്തിരിക്കാനും ഒന്നും സമയമില്ല കേട്ടോ. നിന്റെ കഴുത്തില്‍ ഇതോടൊപ്പം അയക്കുന്ന ചെയിന്‍ കെട്ടാന്‍ എനിക്ക് ധൃതിയായി. വീട്ടില്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഉടന്‍തന്നെ ശരിയാക്കാം. ഡോണ്ട് വറി യാര്. സ്നേഹത്തോടെ - രാകേഷ്.

അവള്‍, അറ്റാച്ചുമെന്റ് തുറന്നു. ഹൃദയത്തിന്റെ ലോക്കെറ്റ് ഉള്ള ഒരു ചെയിന്‍..!  രാകേഷ് അത് തന്റെ കഴുത്തില്‍ കെട്ടുന്ന രംഗം മനസ്സില്‍ കണ്ട ലതിക ഇത്തവണ ശരിക്കും കരഞ്ഞുപോയി - സന്തോഷം സഹിക്കവയ്യാതെ.  മാക്സിയുടെ തുമ്പുകൊണ്ട് മുഖം തുടച്ചു.  

കംപ്യൂട്ടർ അടക്കാനായി തുടങ്ങുമ്പോൾ ചാറ്റ്ലയിനിൽ ഒരാള്.  രാകേഷ്! ഈ നേരത്ത് പതിവില്ലല്ലോ.

''ലീനാ, അല്പ്പം തിരക്കിലായിരുന്നു.  നിന്റെ മെസ്സെജിനു മറുപടി ഇതാ.  ലൈനിൽ ഉണ്ടെനിൽ വരിക.  ആ ലതികയുമായി നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.  അവളുടെ പൂതി മനസ്സിലിരിക്കയെ ഉള്ളൂ.  നീയല്ലേ എന്റെ നായിക.  മണ്ടീ''

എന്താണിത്ലതിക സ്തബ്ദയായി.  മനസ്സിലാകുന്നു. തനിക്കു മെസ്സേജു അയച്ച ശേഷം താൻ അറിയുന്ന ലീന  എന്ന പെണ്ണുമായി  രാകേഷ് ചാറ്റ് ചെയ്യാൻ നോക്കുകയാണ്!  വിരൽ അബദ്ധത്തിൽ ചാറ്റ് റിക്കാര്ഡിലെ അടുത്ത പേരില് ക്ലിക്ക് ആകാതെ തന്റെ ചാറ്റ് ലയിനിൽ തന്നെ വന്നതാണ്! 

തലക്കകത്ത്   ഒരു മരവിപ്പ്. സത്യം മനസ്സിലാക്കിയ ലതിക വീണ്ടും കരയാനുള്ള ഇടയില്ലാതെ അബോധാവസ്ഥയിലേക്ക് വീണു.