2013, ഫെബ്രുവരി 27, ബുധനാഴ്‌ച

ജി.യു. പി. സ്കൂള്‍, തിരുവഴിയാട്






ഞാന്‍ പഠിച്ച വിദ്യാലയം.  നല്ല അധ്യാപകര്‍ - വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ വേണ്ടവിധം ശ്രദ്ധ പതിപ്പിക്കുന്നവര്‍.  അതും ഞങ്ങളുടെ നാട്ടില്ത്തന്നെയുള്ളവര്‍ ആ വിദ്യാലയത്തിന്റെ പ്രത്യേകത ആയിരുന്നു. ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചേര്ന്ന ദിവസവും, തുടര്ന്നുള്ള കുറച്ചു ദിവസങ്ങളും പ്രത്യേകിച്ച് ഓര്മിക്കതക്കവ ആയിരുന്നു. രണ്ടാമത്തെ ദിവസം, പുഴയില്‍ കുളിക്കുമ്പോള്‍, എന്റെ രണ്ടു മൂന്നു വയസ്സിനു മൂത്ത ബാലേട്ട- അമ്മയുടെ അനിയത്തിയുടെ മകന്‍ (ഞാന്‍ മേമ എന്ന് വിളിക്കും) - ചോദിച്ചു:
"ആരണ്ടാ പൊന്നാ നെന്റെ മാഷ്‌?"

"
പേരറീല്യ, അച്ചേപോലൊരു മന്തന്‍ മാഷ്‌"


 

കൂടെ ഉണ്ടായിരുന്ന അച്ഛനും, കൂട്ടുകാരനായ വേറൊരു മാസ്റ്റര്ക്കും ചിരി അടക്കാന്‍ കഴിഞ്ഞില്ല. അച്ഛനെ പോലെതന്നെ നല്ല തടിയുള്ള ഒരാളാണ് തന്റെ അദ്ധ്യാപകന്‍ എന്നല്ലാതെ പേരൊന്നും അറിയില്ല എന്ന് പറഞ്ഞത് എല്ലാവര്ക്കും രസിച്ചു. അതുകൊണ്ടും തീര്ന്നില്ല - അത് വീരാന്‍ മാസ്റ്റരുടെ(മീരാന്കുട്ടി സാഹിബ്‌) ചെവിയിലും എത്തി (ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിരാമന്‍ മാസ്റ്റര്‍ പറഞ്ഞിട്ട്). എന്നാല്‍,വീരാന്‍ മാഷ്‌ അതുകേട്ടു കുടവയര്‍ കുലുങ്ങെ കുലുങ്ങെ ചിരിക്കുകയാണ് ചെയ്തത്! കുറെ കാലത്തേക്ക്, എന്നെ കണ്ടാല്‍, അങ്ങേര്ക്കു ഉടനെ ചിരി പൊട്ടുമായിരുന്നു.അപ്പോള്‍ ഞാന്‍ ചമ്മിപ്പോകും. നരച്ചു തുടങ്ങിയ, ഒരു പ്രത്യേക രീതിയില്‍ വെച്ച മീശയും, ഒരു പ്രത്യേക രീതിയില്‍ ഉടുത്ത മുണ്ടും വീരാന്‍ മാസ്റ്റരുടെ വിശേഷതകളായിരുന്നു. അദ്ദേഹത്തിന്, എന്റെ അച്ഛനെ (അതെ സ്കൂളിലെ മാഷ്‌ അല്ലെങ്കിലും) അറിയാം. എന്തിനധികം, ഞാന്‍ പറഞ്ഞ വാചകം അധികം താമസിയാതെ സ്കൂള്‍ മുഴുവന്‍ പാട്ടായി. ചിലകുസൃതി പിള്ളേര്‍, എന്റെ വീട്ടിനു മുമ്പിലുള്ള റോഡില്‍ കൂടി നടന്ന്പോകുമ്പോള്‍ അതൊരു പാട്ടാക്കി പാടാന്‍ തുടങ്ങി:
 

"അച്ചെപോലൊരു മന്തന്‍ മാഷ്‌, ഹായ്

അച്ചെപോലൊരു മന്തന്‍ മാഷ്‌."

ഞാന്‍ വീരാന്‍ മാസ്റ്ററെ ആദ്യമാദ്യം പേടിച്ചിരുന്നു. കാണാനും, പെരുമാറാനും എല്ലാം ഏകദേശം എന്റെ അച്ഛനെ പോലെതന്നെയിരിക്കുന്ന മാസ്റ്ററെ പതുക്കെ പതുക്കെ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.

വീരാന്‍  മാസ്റ്ററുമായി ബന്ധപ്പെട്ടു ഒരു നര്‍മ്മാനുഭവംകൂടി എങ്കിലും എഴുതാതിരിക്കാന്‍ വയ്യ. അത് താഴെ കൊടുക്കുന്നു:

മഴക്കാലം. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് ഒരു അഞ്ചു - ആറ് മിനിറ്റ് നടക്കുവാനുള്ള ദൂരമേയുള്ളൂ. അമ്മ പറഞ്ഞു: "സ്കൂള്‍ വിടുന്ന നേരത്ത് മഴെണ്ടെങ്കി, കൊട വീരാന്‍മാഷ്‌ടെ കയ്യി കൊടുത്താ മതിട്ടോ - നൂര്‍ത്തി തരാന്‍. നെന്നെക്കൊണ്ട് അതിനൊന്നും ആവില്ല്യാ. വേറെ ആരടെകയ്യിലും കൊടുക്കേം വേണ്ട."

അതുപ്രകാരം ഞാന്‍ വീരാന്‍മാസ്റ്റരുടെ കയ്യില്‍ ഒന്ന് രണ്ടു പ്രാവശ്യം എന്റെ കുട കൊടുത്ത് ആവശ്യം സാധിച്ചെടുത്തു.ആദ്യത്തെ പ്രാവശ്യം മാഷ്‌ പറയുകതന്നെ ചെയ്തു:

"നിന്നെക്കൊണ്ടു ഇതിനും ആവില്ലെടാ ശാപ്പാട്ടുരാമാ?''

അപ്പോള്‍, അടുത്തുനിന്നിരുന്ന ഒരു ടീച്ചര്‍ ചിരിച്ചുകൊണ്ട് തിരുത്തി:

"അതിനെക്കൊണ്ടു അതിനും ആവില്ലാ." ശാപ്പാട് ഉണ്ണാനും ഞാന്‍ പിറകില്‍ ആണെന്ന് ടീച്ചര്‍ക്കറിയാം.പക്ഷെ, ഇപ്പോളാണെങ്കില്‍ ഞാന്‍ പറയും: "അത് അന്ത കാലം ടീച്ചറെ."
 
 

അങ്ങിനെയിരിക്കെ, വീണ്ടും ഒരു ദിവസം, സ്കൂള്‍ വിടുന്ന നേരം നോക്കി അതാ വരുന്നു -മഴ. ഞാന്‍ വീരാന്‍ മാസ്റ്ററെ നോക്കി. അവിടെ എവിടെയും 'തിരി കത്തിച്ചു നോക്കിയാല്‍ പോലും' മാസ്റ്ററെ കാണില്ല എന്ന് മനസ്സിലായി. ഇനി എന്ത് ചെയ്യും? കുട വേറെ ആരുടെ കയ്യിലും കൊടുക്കരുത് എന്ന മാത്രുവാക്യം തെറ്റിക്കാന്‍ പാടില്ല.അപ്പോള്‍ അതാ കുറെ കൂട്ടുകാര്‍, കുടയില്ലാത്തവര്‍, പുസ്തക സഞ്ചിയും തലയില്‍ വെച്ചുകൊണ്ട് ഓടുന്നു. അതെനിക്കൊരു പ്രചോദനം ആയി. പുസ്തക സഞ്ചി തോളില്‍ തൂക്കിയിട്ടുണ്ട്‌. ഞാന്‍ നിവര്‍ത്താത്ത കുട തലയില്‍ വെച്ച് ഓട്ടം തുടങ്ങി. കുടയുണ്ടായിട്ടു, അത് നിവര്ത്താതെ തലയില്‍വെച്ചുകൊണ്ട് ഓടുന്ന സാഹസം കണ്ട്‌ പാത വക്കിലെ ചില ആളുകള്‍ ചിരിക്കുന്നുണ്ട്. വീട്ടിലെത്തിയ ശേഷം അമ്മ ചോദിച്ചപ്പോള്‍, ഞാന്‍ ഉണ്ടായ കാര്യം പറഞ്ഞു. ആ രംഗം കണ്ട എന്റെ വലിയച്ചന്‍ അടുത്തുവന്നു ചിരിച്ചുകൊണ്ട്, സ്നേഹപൂര്‍വ്വം തലോടിക്കൊണ്ട് പറഞ്ഞു: "ഒരു കോരപ്പന്‍ തന്നെടാ നീ." പരിഭ്രമിച്ച അമ്മ തല തോര്‍ത്ത്മുണ്ടുകൊണ്ട് തുടച്ചു തരുന്നതിനിടയില്‍ അതുകേട്ടു ചിരിച്ചുപോയി.

അടുത്തത്, അച്ഛന്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്."നമ്മള്‍ ഒന്ന്" എന്ന ഒരു പഴയ സിനിമയെപ്പറ്റി. ഞാന്‍ കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല - വളരെ പഴയ സിനിമ ആയതുകൊണ്ട്.കേരള സംസ്ഥാനം രൂപം കൊണ്ട ദിവസം, രാവുണ്ണിമാസ്റ്റര്‍ (തിരുവഴിയാട് സ്കൂളിലെ അന്നത്തെ ഹെഡ്മാസ്റ്റര്) ചിരിച്ചുകൊണ്ട് സ്കൂളിനകത്ത് നിന്നും പുറത്ത്, റോഡിലേക്കിറങ്ങി അച്ഛന് കൈ കൊടുത്തിട്ട് പറഞ്ഞുവത്രേ:

"മാഷേ നമ്മള്‍ ഒന്ന്." കാരണം, തിരുവഴിയാട് കൊച്ചി സംസ്ഥാനത്തും, അച്ഛന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ (മൂലങ്കോട്- തിരുവഴിയാട് നിന്നും ഏതാനും കി. മീ. അകലെ) മലബാറിലും ആയിരുന്നു!
 
ഇത് പറയുമ്പോള്‍, എനിക്ക് തോന്നുകയാണ്: ഇന്ന് നമ്മള്‍ കേരളീയര്‍/മലയാളികള്‍ എന്ന് പറയുന്നവര്‍ കുറെ വരഷങ്ങള്‍ക്ക് മുമ്പ് കൊച്ചിക്കാരായിരുന്നു, മലബാറുകാരായിരുന്നു, തിരുവതാംകൂര്‍കാരായിരുന്നു! കേരളം വിജയിക്കട്ടെ! മലയാളി വിജയിക്കട്ടെ!
 
ഞാന്‍ ഓര്‍ക്കുന്നു, ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്ത്, സി. എല്‍. ജോസിന്റെ "വിഷക്കാറ്റ്"എന്ന നാടകം തിരഞ്ഞടുത്ത് ടീച്ചേര്‍സ് അഭിനയിക്കുകയുണ്ടായി. പില്‍ക്കാലത്തെ സിനിമാതാരം തൃശ്ശൂര്‍ എല്‍സി ആയിരുന്നു നായിക. അന്നവര്‍ തിരക്കുള്ള ഒരു നാടകനടി ആയിരുന്നു. എച്ചുമാഷ്‌ (ലക്ഷ്മണന്‍ ഉണ്ണി) എന്ന തമാശക്കാരനായ മാഷ്‌ തന്റെ കഷണ്ടിമണ്ടയില്‍ വിഗ് വെച്ച് അഭിനയിച്ചത് ഞങ്ങളെ ചിരിപ്പിച്ചു.

- =o0o= -
 

***ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്***

[ ഇതുവരെ വായിക്കാത്ത സുഹൃത്തുക്കള്‍ വായിക്കുക. മൂന്നു ഭാഗങ്ങളിലും, കമെന്റ്സിലും, സുഹൃത്തുക്കളെ കാണാം. ഇനി  വരുന്നവര്‍, കമന്റ്സില്‍ ചേര്‍ക്കുക.  ഈ വിവരവും ലിങ്കും, കുറേക്കാലത്തെക്കെങ്കിലും എന്റെ എല്ലാ ബ്ലോഗിന്റെയും അടിയില്‍ ഉണ്ടാകും. ]

http://drpmalankot0.blogspot.com/2013/02/blog-post_27.html

ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്‍ - ഭാഗം മൂന്ന്



 

*** 
ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്‍ - ഭാഗം ഒന്നും രണ്ടും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

***

ആറങ്ങോട്ടുകര മുഹമ്മദ്‌

മുഹമ്മദ്‌ സാറിന്റെ രചനകള്‍ ഒരല്പ്പം മനസ്സിരുത്തി പതുക്കെ വായിച്ചു, ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍, ബിംബാത്മകമായി ഉദ്ദേശിച്ച വസ്തുതകള്‍ തെളിയാന്‍ തുടങ്ങി.  കൊച്ചു ബ്ലോഗ്സ്, എന്നാലോ വലിയ ആശയം!


ശ്രീ

നല്ല രചനാപാടവം.  അല്‍പ്പം നീണ്ട ഓരോ ബ്ലോഗ്സും ഇടയ്ക്കു എപ്പോഴെങ്കിലും പോസ്റ്റ്‌ ചെയ്യുന്നു.

അനു രാജ്

എല്ലാം കവിതാമയം.  കാണുന്നതും, അനുഭവിക്കുന്നതും എല്ലാം ഇവിടെ കുത്തിക്കുറിക്കപ്പെടുന്നു. 

വിനോദ്

കഥ പറയാനുള്ള നല്ല കഴിവ്.  ഓരോ ബ്ലോഗ്സും വായിച്ചു കഴിയുമ്പോള്‍ വായനക്കാരെ ചിന്തിപ്പിക്കുന്നു.

അമൃതംഗമയ

നിധീഷ് കൃഷ്ണന്‍ കുറെ വര്‍ഷങ്ങളായി ബ്ലോഗ്സ് എഴുതുന്നു.  കുറേ കുട്ടുകാര്‍.  എന്നിരിക്കിലും ഇനിയും കുറേ കൂട്ടുകാരെ കിട്ടുന്നതില്‍ സന്തോഷം. 

അര്‍ജുന്‍
http://arjunstories.blogspot.com


കൊച്ചുകൊച്ചു ബ്ലോഗ്സ് - വലിയ വലിയ കാര്യങ്ങള്‍.  മെഡിക്കല്‍ യൂണിവേര്‍സിറ്റിയില്‍ ഇരുന്നു മെഡിസിന്റെയും, അല്ലാത്തവയുടെയും ഗന്ധം/രൂക്ഷമായ പ്രതികരണം ഒക്കെ ഇവയില്‍ കാണാം. 


സുമേഷ് വാസു


ഒരുപാട് സുഹൃത്തുക്കള്‍....  സാഹിത്യത്തിലെ ഒരുപാട് വിഭാഗങ്ങളിലുള്ള വിഭവങ്ങള്‍ ബ്ലോഗ്സ് ആക്കി മാറ്റുന്നു. 


***

ഈ ഭാഗത്തോടുകൂടി ഞാന്‍ ഈ ബ്ലോഗു അവസാനിപ്പിക്കുന്നു.  എന്നിരിക്കിലും, ഇനി മുതല്‍ എന്റെ ബ്ലോഗ്സ് വായിക്കുന്ന, ഞാന്‍ വായിക്കുന്ന ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക് ഇതിന്റെ തുടര്‍ച്ചയായി അവരുടെ ബ്ലോഗ്‌ പേരും ലിങ്കും ഇടാന്‍ താല്പ്പര്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ ഞാന്‍ താഴെ താഴെ അങ്ങിനെ ചെയ്യുന്നതായിരിക്കും.  ഈ ബ്ലോഗിന്റെ ലിങ്കിലേക്ക് പോകാന്‍ എന്റെ ഈ ബ്ലോഗ്സ്പോട്ടിന്റെ അവസാനഭാഗത്ത്‌ നോക്കുക.  ഈ വിവരം ഞാന്‍ ഈ ബ്ലോഗിന്റെ മുകളിലും പറയുന്നുണ്ട്. 

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.  






 

2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

വേലു മാഷ് (ഓര്‍മ്മക്കുറിപ്പ്)




വേലു മാഷ് (ഓര്‍മ്മക്കുറിപ്പ്)

ഡിസെംബെര്‌ 13, 2009ലെ എന്റെ ദിനസരിക്കുറിപ്പ്

          നല്ല ഉറക്കത്തിലായിരുന്ന ഞാന് മൊബൈല് ഫോണ്‍ അടിക്കുന്നത്‌ കേട്ട്‌ ഉണര്ന്നു. ഇത്ര വേഗം നേരം പുലര്ന്നോ? ഇല്ല, കേട്ടത് അലാറത്തിന്റെ ആയിരുന്നില്ല – ഇന്‍കമിംഗ് കാളിന്റെ ആയിരുന്നു, വാമഭാഗമാണ്‌. അയ്യോ, ഇത്ര നേരത്തെ? ഒന്നു പരിഭ്രമിച്ചു. സംശയീച്ചതുപോലെ ഗൌരവമുള്ള ഒരു കാര്യം തന്നെ; ഭാര്യ പറഞ്ഞു:വേലു മാഷ് മരിച്ചു, ഹൃദയസ്തംഭനം ആയിരുന്നുവത്രേ. ഇപ്പോള്‍ ഫോണ്‍ ഉണ്ടായിരുന്നു.

ദൈവമേ……… ശരി, ഞാന് വീട്ടിലേക്ക് വിളിക്കാം”, ഞാന് ഫോണ്‍ താഴെ വെച്ചു.

          മനസ്സ്‌ വല്ലാതെ വേദനിക്കുന്നു. ചിരിച്ച മുഖവും, നരച്ച തലമുടിയും, വെളുത്ത വസ്ത്രവും ധരിച്ച വേലു മാഷ് മനസ്സില്‍നിന്ന് മാറുന്നില്ല.
          എല്ലാവര്ക്കും വേണ്ടപ്പെട്ട ആളായിരുന്നു വേലു മാഷ്. എനിക്കോര്മയുള്ള കാലം മുതല്ക്കേ എല്ലാവരുടെയും മാഷ്ആയിരുന്നു. സ്കൂള്‍ മാഷ് ആയിരുന്നില്ല, കാര്യവിവരവും, സ്നേഹവും സഹകരണവുമൊക്കെ ഉള്ള വേലുകുട്ടിനായരെ, ഒരുവിധം എല്ലാവരും സ്നേഹബഹുമാനത്തോടെ വിളിച്ചു: വേലു മാഷ്.
          എന്നെങ്കിലും നാട്ടില്‍ പോകുമ്പോള്‍, കാണാനും സംസാരിക്കാനും ഞാന് മറക്കാറില്ല. മിക്കപ്പോഴും എന്നെ വീട്ടില്‍ വന്നു കാണുമായിരുന്നു. ഗള്ഫില്‍ നിന്നും ആദ്യമായി നാട്ടില്‍ പോയപ്പോള്‍, ഞാന് കൊടുത്ത പേനയെപറ്റി മാഷ് ഒന്നിലധികം പ്രാവശ്യം നന്ദിപൂര്‍വം സംസാരിച്ചിരുന്നു.

          ഓര്മമകള്‍ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. സ്വാര്‍ത്ഥതാല്പര്യങ്ങളും, അഹങ്കാരവും, അസൂയയും, ഗോസ്സിപും ഒന്നും തൊട്ട്‌ തീണ്ടിയിട്ടില്ലാതിരുന്ന മാഷ്, ഒരു ശുദ്ധഹൃദയന് - താന്‍ പ്രവര്ത്തിച്ചിരുന്ന, വിശ്വസിച്ചിരുന്ന രാഷ്ട്രീയകക്ഷിയെ പ്രതിനിധീകരിച്ചിട്ടാണെങ്കിലും തന്ടേതുമാത്രമായ വ്യക്തിത്വംകൊണ്ട്‌ ജയിച്ചു, ഒരിക്കല്‍ പഞ്ചായത്‌ മെംബര് കൂടി ആയിരുന്നു.
           സജ്ജനങ്ങളുടെ വിയോഗം നമ്മെ ആത്മാര്ത്ഥമായി ദുഖിപ്പിക്കുന്നു. അങ്ങിനെ അല്ലാത്തവര്‍ ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ ദു:ഖിക്കാന്‍ പോലും ആരും ഉണ്ടാവില്ല അവര്‍ ഈലോകത്തിനു ഒരു ഭാരമാണ്‌ എന്നുള്ളതും ഒരു പരമാര്ത്ഥo മാത്രം.
           മാഷേ, താങ്കളുടെ ആത്മാവിന്റെ നിത്യശാന്തിക്കായി ഞാന് പ്രാര്ഥിക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍,വീണ്ടും തമ്മില്‍ കണ്ടുമുട്ടാന്‍ സാധിക്കണേ എന്നും.

2013, ഫെബ്രുവരി 23, ശനിയാഴ്‌ച

ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്‍ - ഭാഗം രണ്ട്


 
 
******




ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്‍ - ഭാഗം ഒന്ന്
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

******
ഒരു കാര്യം ആദ്യത്തെ ഭാഗത്തില്‍ എഴുതാന്‍ വിട്ടുപോയി - പരിചയപ്പെട്ട സുഹൃത്തുക്കളെ കുറിച്ച് യഥാക്രമം അല്ല ഞാന്‍ എഴുതുന്നത്. എല്ലാവരുംതന്നെ നല്ല നിലക്ക് ചിന്തിക്കുന്നവരും നല്ല സുഹൃത്ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരും ആയതിനാല്‍ അതില്‍ അവര്‍ക്ക് പരിഭവമോ പരാതിയോ ഉണ്ടാകാന്‍ ഇടയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഏതാനും ബ്ലോഗ്സിനു ശേഷം ഈ രണ്ടാം ഭാഗം എഴുതാം എന്ന് വിചാരിച്ചത്, സമയവും സൌകര്യവും കിട്ടിയപ്പോള്‍ ഇപ്പോള്‍തന്നെ എഴുതുകയാണ്.  അടുത്തത്, അടുത്ത സൌകര്യപ്പെട്ട അവസരത്തില്‍.
അപ്പോള്‍, ഞാന്‍ തുടരട്ടെ:
പൈമ
ഒരു നിസ്സാരക്കാരനായ പൈമറ്റത്തുകാരന്‍ എന്ന് പറയുന്നത് വിശ്വസിക്കേണ്ട.  ''കയ്യിലിരുപ്പ്'' നല്ലപോലെ ഉണ്ടേ. ഞാന്‍ എന്റെ ഈ ബ്ലോഗ്സ്പോട്ട് തയ്യാറാക്കുന്നതിന് മുമ്പുതന്നെ ബ്ലോഗ്സ് വഴി പരിചയം.
കുനിശ്ശേരി നായര്‍
വിഷ്ണു ഒരു ആനപ്രേമി ആണ്.  ആനയും ആനക്കഥകളും പുള്ളിക്കാരന് ഹരമാണ്.  തനി നാടന്‍ - പാല''ക്കാടന്‍'' :)
പി വി മധുസൂദനന്‍
മധുസൂദനന്‍ സാറിനെ പരിചയപ്പെട്ടിട്ട് അധികം ആയില്ല.  എങ്കിലും എത്രയോ മുമ്പ് പരിചയം ഉള്ളപോലെ!  സ്വന്തം രചനകളില്‍ ആശയവും ആവേശവും ഒക്കെ ചേര്‍ത്ത് മറ്റുള്ളവരെ അവരോടു പറയാതെതന്നെ വായിപ്പിക്കാനുള്ള ജാലവിദ്യ സ്വന്തം.

[ പിന്നീട് എഴുതിച്ചേര്‍ത്തത്:  ഒരല്‍പം ധൃതിയില്‍ എഴുതിയ ഈ  വാചകം  (മധുസൂദനന്‍ സാറിന്റെ രചനകള്‍) തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന് ഒരിക്കല്‍ക്കൂടി വായിച്ചു നോക്കിയപ്പോള്‍ സ്വയം തോന്നി.  ഞാന്‍ ഉദ്ദേശിച്ചത് - പറയാതെതന്നെ ആരും വായിക്കാന്‍തക്ക താല്‍പ്പര്യം കാണിക്കുന്ന ആകര്‍ഷണീയമായ രചനകള്‍ ആണ് സാറിന്റെത് എന്നാണ്‌. ] 
 
പട്ടേപാടം രാംജി
രംജിസാര്‍ വല്ലപ്പോഴും ഏഴുതും. എഴുതിയാല്‍ എഴുതിയപോലെ ഇരിക്കും.  മറ്റുള്ളവരുടെ ബ്ലോഗ്സ് വായിക്കും, ഒരു മടിയുമില്ലാതെ.  അപ്പോള്‍? ന്യായമായും സുഹൃത്ബന്ധങ്ങള്‍ ധാരാളം.
 
ഗീതാകുമാരി
ഗീതാകുമാരി ടീച്ചറുടെ ഭാഷാ പാണ്ഡിത്യം അവരുടെ ബ്ലോഗുകളില്‍ പ്രകടമാണ്. പ്രഗല്‍ഭരായ പാശ്ചാത്യകവികളുടെ കവിതകള്‍ പരിഭാഷചെയ്യുക എന്ന മഹത്തായ കാര്യം വരെ അവര്‍ ബ്ലോഗിലൂടെ നിര്‍വഹിക്കുന്നു. 
 
ഷാഹിദ് ഇബ്രാഹിം
കമ്പ്യൂട്ടര്‍ പാഠങ്ങള്‍ തന്റെ ബ്ലോഗിലൂടെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നു.  അതില്‍ ബ്ലോഗ്ഗേര്‍സിനു ഉപകാരപ്രദമായതും, അഡ്വാന്‍സ്‌ഡ് ആയതും ഒക്കെ കാണും.  ആ ഉദ്യമം അഭിനന്ദനാര്‍ഹം.
 
സി വി തങ്കപ്പന്‍
തങ്കപ്പന്‍സാറും വല്ലപ്പോഴുമേ എഴുതൂ.  എവിടെ താങ്കളുടെ ബ്ലോഗ്സ് എന്ന് ചോദിക്കാന്‍ നില്‍ക്കണം.  മറ്റു ബ്ലോഗ്സ് വായിച്ചു ഉചിതമായ അഭിപ്രായങ്ങള്‍ എഴുതുന്നതില്‍ ഒരു ലോഭവും കാണിക്കാറില്ല.   
 
(തുടരും)